അബുദാബി: സൗദി അറേബ്യയിലേക്ക് മൂന്നു വിഭാഗം ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകി. സ്വകാര്യ ട്യൂഷൻ ടീച്ചർ, ഫിസിയോ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ ജോലികളിലേക്ക് വിദേശികളെ നിയമിക്കാനാണ് സൗദി
അനുമതി നൽകിയിരിക്കുന്നത്. നിലവിൽ ഹൗസ് ഡ്രൈവർ, പാചകക്കാർ, ഹോം നഴ്സ്, വീട്ടു വേലക്കാർ തുടങ്ങിയ നാല് വിഭാഗത്തിൽപ്പെട്ട ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് മാത്രമാണ് സ്വദേശികൾക്ക് അനുവാദമുള്ളത്. പുതിയ നീക്കം വിദേശികൾക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.
അനുമതി നൽകിയിരിക്കുന്നത്.