ആപ്പ്ജില്ല

നബിയുടേതെന്ന് കരുതിയിരുന്ന കാൽപാദ അടയാളം സൗദി പൊളിച്ചു നീക്കി

മലയിലെ പാറയിൽ കാണപ്പെട്ട കാൽപാദ അടയാളം നബിയുടേതാണെന്നായിരുന്നു വിശ്വാസം.

Samayam Malayalam 29 Aug 2019, 11:02 pm
റിയാദ്: സൗദി അറേബ്യയിലെ യാമ്പുവിൽ നബിയുടേതെന്നു കരുതി നിരവധിപ്പേർ അനുഗ്രഹം തേടിയെത്തിയിരുന്ന കാൽപാദ അടയാളം അധികൃതർ പൊളിച്ചുമാറ്റി. അൽ ജാബിരിയയിലെ മലയിലാണ് കാൽപാദ അടയാളം ഉണ്ടായിരുന്നത്. നിരവധിപ്പേരാണ് ഇവിടെ അനുഗ്രഹം തേടിയെത്തിയിരുന്നത്.
Samayam Malayalam foot print


കുവൈത്തിൽ ആശ്രിത വിസ 12 വയസിനു മുകളിലുള്ളവർക്ക് അനുവദിക്കില്ല

വിവിധ സർക്കാർ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങിയ പ്രത്യേക കമ്മിറ്റി നടത്തിയ അന്വേഷണങ്ങവും പരിശോധനയ്ക്കും ശേഷമാണ് കാൽപാദ അടയാളം പൊളിച്ചുനീക്കിയത്. മലയിലെ പാറയിൽ പതിഞ്ഞ കാൽപാദ അടയാളം മുഹമ്മദ് നബിയുടേതാണെന്നായിരുന്നു ഇവിടെയെത്തിയിരുന്നവരുടെ വാദം.

500 ദിനാറിൽ കുറഞ്ഞ ശമ്പളമുള്ളവർക്കും കുടുംബ വിസ പുതുക്കാൻ അവസരം

ഇവിടെ പ്രാർത്ഥനയ്ക്കെത്തിയിരുന്ന ആളുകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചിരുന്നു. ഇതോടെയാണ് സൗദി ഭരണകൂടം വിഷയത്തിൽ ഇടപെട്ടത്. ഇതോടെ സ്ഥലം പരിശോധിക്കാനും വിവിധ വകുപ്പുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി അന്വേഷണം നടത്തി ആവശ്യമായ തീരുമാനം കൈക്കൊള്ളാൻ സമിതി രൂപീകരിച്ചു. ഈ സമിതിയുടെ പരിശോധനയിലാണ് ഇത് കോൺക്രീറ്റിൽ പതിഞ്ഞ കാൽപാദമാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇത് പൊളിച്ചുനീക്കുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്