ആപ്പ്ജില്ല

സൗദി ഭരണാധികാരി സല്‍മാൻ രാജാവിന്റെ ശസ്ത്രക്രിയ വിജയകരം

ആശുപത്രിയിൽ ചികിത്സയ്ക്കിടയിലും മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചത് വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു

Samayam Malayalam 24 Jul 2020, 6:51 pm
ജിദ്ദ։ സൗദി അറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്‍ദുള്‍ അസീസിന്റെ ശസ്ത്രക്രിയ വിജയകരം. റോയല്‍ കോര്‍ട്ടാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. റിയാദിലെ കിങ്ങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിലാണ് വ്യാഴാഴ്ച പിത്തസഞ്ചി നീക്കം ചെയ്യാനുള്ള ലാപ്രോസ്കോപിക്ക് ശസ്ത്രക്രിയക്ക് സല്‍മാൻ രാജാവിനെ വിധേയനാക്കിയത്.
Samayam Malayalam സൽമാൻ രാജാവ്
സൽമാൻ രാജാവ്


Also Read : പ്രവാസികൾക്ക് ആശ്വാസം; യുഎഇ കൊവിഡ്-19 പരിശോധന കാലാവധി 96 മണിക്കൂറായി ഉയര്‍ത്തി

പിത്താശയത്തിലെ പഴുപ്പിനെ തുടര്‍ന്നാണ് 84കാരനായ സല്‍മാന്‍ രാജാവിനെ ഈയാഴ്ച ആദ്യമായിരുന്നു റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയുടെ ഭാഗമായി കുറച്ചു ദിവസം കൂടി അദ്ദേഹം ആശുപത്രിയില്‍ കഴിയേണ്ടതുണ്ടെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.

സല്‍മാന്‍ രാജാവിന്റെ ശസ്ത്രക്രിയ വിജയകരമായതോടെ ആശംസകള്‍ നേര്‍ന്ന് നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കിരീടാവകാശിയായ മൊഹമ്മദ് ബിൻ സല്‍മാന്‍ രാജകുമാരനുമായി ഫോണിൽ സംസാരിച്ചിരുന്നു.

ആശുപത്രിയിൽ ചികിത്സയ്ക്കിടയിലും മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചത് വലിയ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. രാജ്യ തലസ്ഥാനമായ റിയാദിലെ ആശുപത്രിയിൽവെച്ചാണ് ഭരണാധികാരി പ്രത്യേകം തയ്യാറാക്കിയ സൗകര്യത്തിലൂടെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.

Also Read : സ്വപ്നയുടെ ലോക്കറിൽ നിന്നും പണവും സ്വർണവും പിടിച്ചെടുത്തു։ എന്‍ഐഎ കോടതിയിൽ

രണ്ടര വര്‍ഷം സൗദി കിരീടാവകാശിയും പിന്നീട് ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായിരുന്ന സല്‍മാന്‍ ബില്‍ അബ്‍ദുള്‍ അസീസ് 2012 ജൂണിലാണ് രാജാവാകുന്നത്. 50 വര്‍ഷത്തിലേറെ കാലം റിയാദ് മേഖലയുടെ ഗവര്‍ണറായും സേവനമനുഷ്‍ടിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്