ആപ്പ്ജില്ല

സൗദി പരാതി പരിഹാര ബോർഡിലേക്ക് പുതിയ 30 ജഡ്ജിമാരെ കൂടി നിയമിച്ച് സല്‍മാന്‍ രാജാവ്

​​സൗദിയില്‍ അടുത്തിടെ നിരവധി നിയമ വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തിയിരുന്നു. അതിന്റെ ഭാഗമായി ചാട്ടവാറടയും കുട്ടികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതും റദ്ദാക്കിയിരുന്നു

Samayam Malayalam 20 May 2020, 4:13 pm
റിയാദ്։ സൗദി പരാതി പരിഹാര ബോർഡിലേക്ക് പുതിയ 30 ജഡ്ജിമാരെ നിയമിക്കാൻ ഉത്തരവിട്ട് സല്‍മാന്‍ രാജാവ്. പുതിയതായി നിയമിക്കുന്നതോടൊപ്പം ചിലരെ സ്ഥാനകയറ്റം നല്‍കുവാനുമാണ് പുതിയ ഉത്തരവ്. നിയമവ്യവസ്ഥയുടെ വിവിധ തലങ്ങളിലാകും ഈ ജഡ്ജിമാരെ നിയമിക്കുക.
Samayam Malayalam സൽമാൻ രാജാവ്
സൽമാൻ രാജാവ്


Also Read : Fact Check: കുടിയേറ്റ തൊഴിലാളികള്‍ക്കായി പ്രിയങ്ക ഗാന്ധി വക 1000 ബസുകള്‍; സത്യാവസ്ഥ ഇങ്ങനെ

പരാതി പരിഹാര ബോര്‍ഡിലേക്കുള്ള സാധാരണയുള്ള നടപപടികളുടെ ഭാഗമായാണ് ഈ നടപടിയുണ്ടായിരിക്കുന്നത് എന്ന് പരാതി പരിഹാര ബോർഡ് ചെയര്‍മാൻ ഷെയ്ഖ് ഖാലിദ് ബിൻ മൊഹമ്മദ് അല്‍ യൂസഫ് വ്യക്തമാക്കി. മികച്ച യോഗ്യതയുള്ള ആളുകളെ സ്ഥാനത്തേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ പൊളിച്ചെഴുത്ത് എന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി നിയമ വ്യവസ്ഥയിൽ വ്യത്യസ്ഥമായ മാറ്റങ്ങളും നടത്തുന്നതിനിടെയാണ് പുതിയ നീക്കം. നിയമസംവിധാനം കൂടുതല്‍ തീര്‍പ്പുകല്‍പ്പുകള്‍ നടത്തുന്നതിന് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള സംവിധാനങ്ങളും ആലോചിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാര്‍ഷികമായി 8 ദശലക്ഷം രേഖകള്‍ ഡിജിറ്റലാക്കി മാറ്റിയെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read : കൊവിഡ് മരണനിരക്ക് 6%; പ്രധാന വില്ലന്‍ 'പുകവലി'; ഇന്തോനേഷ്യ ഒരു സൂചനയെന്ന് ഗവേഷകര്‍

സൗദിയില്‍ അടുത്തിടെ നിരവധി നിയമ വ്യവസ്ഥകള്‍ക്ക് മാറ്റം വരുത്തിയിരുന്നു. അതിന്റെ ഭാഗമായി ചാട്ടവാറടയും കുട്ടികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതും റദ്ദാക്കിയിരുന്നു. കിരീടാവകാശിയായ മൊഹമ്മദ് ബിൻ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള നടപടികളാണ് ഇത് എന്നാണ് വിലയിരുത്തുന്നത്. വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനാണ് ഇത്തരത്തിലുള്ള ശിക്ഷാ വിധികളില്‍ ഇളവു വരുത്തിയത് എന്നാണ് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്