റിയാദ്: വിദേശികള്‍ ടാക്സി സേവനം നടത്തരുതെന്ന് സൗദി പൊതു ഗതാഗത അതോറിറ്റിയുടെ മുന്നറിയിപ്പ്. വിദേശികൾ ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനെതിരെയാണ് സൗദി പൊതു ഗതാഗത അതോറിറ്റി രംഗത്തെത്തിയിരിക്കുന്നത്. വിദേശികള്‍ സ്വന്തം വാഹനം ഉപയോഗിച്ചു ടാക്സി സേവനം നടത്തുന്നത് പൊതുഗതാഗത, ഇഖാമ, തൊഴില്‍ നിയമ ലംഘനങ്ങളുടെ പരിധിയില്‍പ്പെടും.
സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു ടാക്സി സര്‍വീസ് നടത്തുന്നതിനുള്ള അനുമതി സ്വദേശികള്‍ക്കു മാത്രമാണെന്നും അതോറിറ്റി വ്യക്തമാക്കി. വിദേശികളെ അവരുടെ വാഹനങ്ങള്‍ ഉപയോഗിച്ചു ടാക്സി സേവനം നടത്താന്‍ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും നിയമം ലംഘിച്ചു സ്വകാര്യ ടാക്സി സര്‍വീസ് നടത്തുന്ന വിദേശികളെ പിടികൂടി നാടു കടത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട
സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിച്ചു ടാക്സി സര്‍വീസ് നടത്തുന്നതിനുള്ള അനുമതി സ്വദേശികള്‍ക്കു മാത്രമാണെന്നും അതോറിറ്റി വ്യക്തമാക്കി. വിദേശികളെ അവരുടെ വാഹനങ്ങള്‍ ഉപയോഗിച്ചു ടാക്സി സേവനം നടത്താന്‍ അനുവദിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദു ചെയ്യുമെന്നും നിയമം ലംഘിച്ചു സ്വകാര്യ ടാക്സി സര്‍വീസ് നടത്തുന്ന വിദേശികളെ പിടികൂടി നാടു കടത്തുമെന്നും അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട