ആപ്പ്ജില്ല

ഫൈനല്‍ എക്സിറ്റ് വിസയു‍ടെ കാലാവധി കഴിഞ്ഞ് സൗദിയില്‍ തങ്ങിയാല്‍ ഇനി ആയിരം റിയാല്‍ പിഴ

ഫൈനല്‍ എക്സിറ്റ് വിസയുടെ കാലാവധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ പിന്നീട് ഈ വിസ റദ്ദാക്കുന്നതിനായി ആയിരം റിയാല്‍ പിഴയൊടുക്കേണ്ടി വരുമെന്ന് സൗദി പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു

Samayam Malayalam 25 Nov 2019, 7:02 pm
റിയാദ്: സൗദി അറേബ്യയില്‍ ഫൈനല്‍ എക്സിറ്റ് വിസയുടെ കാലാവധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ ഈ വിസ റദ്ദാക്കുന്നതിനായി ഇനി ആയിരം റിയാല്‍ പിഴയൊടുക്കേണ്ടി വരും. ഫൈനല്‍ എക്സിറ്റ് വിസ ലഭിക്കുന്നവര്‍ 60 ദിവസത്തിനുള്ളില്‍ രാജ്യം വിടണമെന്നാണ് നിലവിലുള്ള നിയമം. ഈ കാലാവധിക്ക് ശേഷവും സൗദിയില്‍ തുടരുന്നവര്‍ക്ക് ഈ വിസ റദ്ദാക്കുന്നതിനും പുതിയ എക്സിറ്റ് വിസയ്ക്ക് അപേക്ഷിക്കുന്നതിനുമായി 1000 റിയാല്‍ പിഴ ഈടാക്കുമെന്നാണ് സൗദി പാസ്‍പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചത്.
Samayam Malayalam New Project (2)


Also Read:സൗദിയില്‍ സ്വകാര്യ മേഖലയില്‍ 4.5 ശതമാനം വരെ ശമ്പള വര്‍ധന നടപ്പാക്കാന്‍ സാധ്യത

മാത്രമല്ല താമസരേഖയില്‍ കാലാവധിയുണ്ടെങ്കില്‍ മാത്രമേ പുതിയ എക്സിറ്റ് വിസ അനുവദിക്കുള്ളൂവെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. റീ എന്‍ട്രി വിസയില്‍ രാജ്യത്തിന് പുറത്തു പോകുന്നവര്‍ നിശ്ചിത കാലയളവിനുള്ളില്‍ രാജ്യത്തേക്ക് മടങ്ങിയെത്തിയില്ലെങ്കില്‍ പിന്നീട് 3 വര്‍ഷത്തേക്ക് അവര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാനാകില്ല. എക്സിറ്റ്, റീ എന്‍ട്രി വിസകളുടെ കാലാവധി അവസാനിച്ച് 60 ദിവസം കഴിഞ്ഞാല്‍ ഇവര്‍ രാജ്യത്ത് തിരിച്ചെത്തിയിട്ടില്ലെന്ന വിവരം ഇലക്ട്രോണിക് സംവിധാനങ്ങളില്‍ രേഖപ്പെടുത്തും.

Also Read:ഗള്‍ഫ് രാജ്യങ്ങളില്‍ ദിവസേന 15 ഇന്ത്യക്കാര്‍ വീതം മരിക്കുന്നതായി കണക്ക്; 5 വര്‍ഷത്തിനിടെ മരിച്ചത് 34,000 പേര്‍

അതേ സമയം ഇത്തരം ആളുകള്‍ക്ക് 3 വര്‍ഷത്തിന് ശേഷം മുന്‍ സ്‍പോണ്‍സറുടെ കീഴില്‍ തന്നെ സൗദിയിലേക്ക് തിരിച്ചു വരാനാകുമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് വ്യക്തമാക്കി. താമസ രേഖയുടെ കാലാവധി അവസാനിച്ചവര്‍ക്ക് 3 ദിവസം വരെ പിഴ കൂടാതെ പുതുക്കാന്‍ കഴിയും. മൂന്ന് ദിവസം കഴിഞ്ഞ് 500 റിയാലാണ് പിഴ. രണ്ടാം തവണയും ഇത് ആവര്‍ത്തിച്ചാല്‍ 1000 റിയാല്‍ പിഴ ഈടാക്കും. മൂന്നാമതും ഇത് ആവര്‍ത്തിച്ചാല്‍ അവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്നും സൗദി പാസ്‍പോര്‍ട്ട് ഡയറക്ടേറ്റ് അധികൃതര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്