ആപ്പ്ജില്ല

ദുബായ് ബസ് അപകടം; ഡ്രൈവർക്ക് ഏഴ് വർഷം തടവ്; 3.4 മില്ല്യൺ ദിർഹം പിഴ

ഉയരം നിയന്ത്രിക്കുന്ന ട്രാഫിക് ബാരിയർ തെറ്റായ രീതിയിൽ സ്ഥാപിച്ചതാണ് അപകടത്തിനു കാരണമെന്ന് ഡ്രൈവറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.

Samayam Malayalam 11 Jul 2019, 4:02 pm
ദുബായ്: പതിനേഴു പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് ശിക്ഷ വിധിച്ച് ദുബായ് കോടതി. ഡ്രൈവർക്ക് ഏഴ് വർഷം തടവും അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ദിർഹം (37.2 ലക്ഷം രൂപ) വീതം നൽകണമെന്നും കോടതി വിധിച്ചു. ശിക്ഷാ കാലാവധിക്ക് ശേഷം ഡ്രൈവറെ നാടുകടത്താനും വിധിയിൽ പറയുന്നു.
Samayam Malayalam dubai


അപകടം നടക്കുമ്പോൾ വാഹനം 94 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് കോടതി കണ്ടെത്തി. ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെന്റ് ചെയ്തിട്ടുണ്ട്. പിഴ ഒടുക്കേണ്ടത് എപ്രകാരമായിരിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.

തന്റെ ഭാഗത്ത് പിഴവ് സംഭവിച്ചിട്ടുള്ളതായി ഡ്രൈവർ നേരത്തെ സമ്മതിച്ചിരുന്നു. അപകടത്തിനു കാരണം ഉയരം നിയന്തിക്കുന്ന ട്രാഫിക് ബാരിയർ തെറ്റായ രീതിയിൽ സ്ഥാപിച്ചതിനാലെന്ന് ബസ് ഡ്രൈവറുടെ അഭിഭാഷകൻ വാദിച്ചിരുന്നു. ഗൾഫ് കോർപ്പറേഷൻ കൌൺസിലിന്റെ (ജിസിസി) നിയമങ്ങൾക്ക് വിധേയമായല്ല ട്രാഫിക്ക് ബാരിയർ സ്ഥാപിച്ചതെന്ന് ഒമാൻ സ്വദേശിയാ ഡ്രൈവറുടെ അഭിഭാഷകൻ മുഹമ്മദ് സെയ്ഫിന്റെ വാദം.

ജൂൺ ആറിന് അപകടം നടക്കുമ്പോൾ 30 യാത്രക്കാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. മസ്കറ്റിൽനിന്നും മടങ്ങുകയായിരുന്ന യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. മരണപ്പെട്ടവരിൽ 12 ഇന്ത്യക്കാരും ഉൾപ്പെടുന്നു. ലക്ഷ്യസ്ഥാനത്ത് എത്താൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് അപകടം ഉണ്ടായത്. 15 യാത്രക്കാർ സംഭവ സ്ഥലത്തും രണ്ടുപേർ ആശുപത്രിയിൽവെച്ചുമാണ് മരണപ്പെട്ടത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്