യുക്രയിൻ പ്രതിസന്ധിയുടെ സാഹചര്യത്തിൽ റഷ്യ, ജോർജിയ, അർമേനിയ എന്നീ രാജ്യങ്ങളിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോ മറ്റു ഇന്ത്യക്കാരോ ആശങ്കപെടേണ്ട തരത്തിൽ യാതൊരു സുരക്ഷാ പ്രശ്നങ്ങളും നിലവിൽ ഇല്ലെന്ന് റഷ്യയിലെയും അർമേനിയയിലെയും എംബസ്സികൾ വ്യക്തമാക്കി. എംബസ്സികൾ സ്ഥതിഗതികൾ നിരന്തരമായി വീക്ഷിക്കുകയും ഔദ്യോഗിക വിവരങ്ങൾ ശേഖരിക്കുന്നുമുണ്ടെന്നും, ആവശ്യമായ വിവരങ്ങൾ അപ്പപ്പോൾ അറിയിക്കുമെന്നും, അതിനാൽ ശാന്തമായും സ്ഥിരതയോടെയും തങ്ങളുടെ പഠനത്തിലും ജോലിയിലും തുടരാൻ ഏംബസി ആഹ്വാനം ചെയ്തു.
Also Read: സൂപ്പര്‍ ശരണ്യയിലെ ചില ഭാഗങ്ങൾ ആണ് ട്രോളുകളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം
റഷ്യയെ സംബന്ധിച്ചിടത്തോളം, ബാങ്കിംഗ് സേവനങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടുന്നുവെന്നും നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക് പ്രശ്നം നേരിടുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങി പോവുന്നവർക്ക് അങ്ങിനെയാവാമെന്നും എംബസ്സി അറിയിച്ചു. അതുപോലെ, പല റഷ്യൻ യൂണിവേഴ്സിറ്റികളും തങ്ങളുടെ അധ്യായനം ഓൺലൈൻ ആക്കിയിട്ടുണ്ടെന്ന് എംബസ്സിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ, വിദ്യാർത്ഥികൾ തങ്ങളുടെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കോഴ്സുകൾക്ക് ഭംഗം വരുത്താതെ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും എംബസ്സി നിർദ്ദേശിച്ചു.
Also Read: ബഹ്റൈനിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ 27 മുതൽ തുടങ്ങും: എയർ ഇന്ത്യ എക്സ്പ്രസ്
11.33 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പഠിക്കുന്നവരാണെന്നാണ് സർക്കാർ കണക്കുകൾ. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറത്ത് വിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് 2021 വർഷത്തിൽ മാത്രം 4,45,498 പേർ വിദേശങ്ങളിൽ പഠനാവശ്യങ്ങൾക്കായി പോയിട്ടുണ്ട് !
ഏകദേശ കണക്കനുസരിച്ച് നിലവിൽ, റഷ്യയിൽ 16,500 ഉം ജോർജിയയിൽ 7,500 ഉം അർമേനിയയിൽ 2000 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളുടെ കുടിയേറ്റം ഏറെ ചർച്ചാ വിഷയമാക്കേണ്ടതും സുരക്ഷിതവും ക്രമപ്രകാരവും നിയമപരവുമായ കുടിയേറ്റം സാധ്യമാക്കേണ്ടതുമുണ്ട്. പ്രവാസികളുടെ മക്കൾ ധാരാളം പേർ വിദേശങ്ങളിൽ പഠിക്കുന്നവരായിട്ടുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്.. അബ്ദുൽ റഊഫ് കൊണ്ടോട്ടി (പ്രവാസി സാമൂഹ്യ പ്രവർത്തകൻ)
Also Read: സൂപ്പര്‍ ശരണ്യയിലെ ചില ഭാഗങ്ങൾ ആണ് ട്രോളുകളിൽ നിറയുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ ട്രോളുകൾ കാണാം
റഷ്യയെ സംബന്ധിച്ചിടത്തോളം, ബാങ്കിംഗ് സേവനങ്ങളിൽ ചില പ്രശ്നങ്ങൾ നേരിടുന്നുവെന്നും നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക് പ്രശ്നം നേരിടുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിൽ മാത്രം ഇന്ത്യയിലേക്ക് മടങ്ങി പോവുന്നവർക്ക് അങ്ങിനെയാവാമെന്നും എംബസ്സി അറിയിച്ചു. അതുപോലെ, പല റഷ്യൻ യൂണിവേഴ്സിറ്റികളും തങ്ങളുടെ അധ്യായനം ഓൺലൈൻ ആക്കിയിട്ടുണ്ടെന്ന് എംബസ്സിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ, വിദ്യാർത്ഥികൾ തങ്ങളുടെ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് തങ്ങളുടെ കോഴ്സുകൾക്ക് ഭംഗം വരുത്താതെ ഉചിതമായ തീരുമാനം കൈകൊള്ളണമെന്നും എംബസ്സി നിർദ്ദേശിച്ചു.
Also Read: ബഹ്റൈനിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവിസുകൾ 27 മുതൽ തുടങ്ങും: എയർ ഇന്ത്യ എക്സ്പ്രസ്
11.33 ലക്ഷം ഇന്ത്യൻ വിദ്യാർത്ഥികൾ വിദേശ രാജ്യങ്ങളിൽ പഠിക്കുന്നവരാണെന്നാണ് സർക്കാർ കണക്കുകൾ. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ പുറത്ത് വിട്ട കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് 2021 വർഷത്തിൽ മാത്രം 4,45,498 പേർ വിദേശങ്ങളിൽ പഠനാവശ്യങ്ങൾക്കായി പോയിട്ടുണ്ട് !
ഏകദേശ കണക്കനുസരിച്ച് നിലവിൽ, റഷ്യയിൽ 16,500 ഉം ജോർജിയയിൽ 7,500 ഉം അർമേനിയയിൽ 2000 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. ഇതിൽ ഭൂരിഭാഗവും മെഡിക്കൽ വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളുടെ കുടിയേറ്റം ഏറെ ചർച്ചാ വിഷയമാക്കേണ്ടതും സുരക്ഷിതവും ക്രമപ്രകാരവും നിയമപരവുമായ കുടിയേറ്റം സാധ്യമാക്കേണ്ടതുമുണ്ട്. പ്രവാസികളുടെ മക്കൾ ധാരാളം പേർ വിദേശങ്ങളിൽ പഠിക്കുന്നവരായിട്ടുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്.. അബ്ദുൽ റഊഫ് കൊണ്ടോട്ടി (പ്രവാസി സാമൂഹ്യ പ്രവർത്തകൻ)