ആപ്പ്ജില്ല

തടവുകാര്‍ക്ക് മാസത്തില്‍ ഒരിക്കല്‍ ഭാര്യക്കൊപ്പം കഴിയാന്‍ സൗകര്യമൊരുക്കി കുവൈറ്റ് സര്‍ക്കാര്‍

ശിക്ഷാ സമയത്ത് തടവുകാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇത്തരം സൗകര്യം ഒരുക്കുന്നത്. ശൈത്യകാല ക്യാമ്പുകളും കായിക വിനോദങ്ങളും അടക്കം ജയിലിൽ മറ്റ് വിനാദങ്ങള്‍ക്കും അധികൃതർ പദ്ധതിയിട്ടിട്ടുണ്ട്.

Samayam Malayalam 22 Jan 2020, 1:52 pm
കുവൈറ്റ് സിറ്റി: മാനുഷിക ആനുകൂല്യങ്ങളുടെ ഭാഗമായി തടവുകാര്‍ക്ക് നിര്‍ണായക സൗകര്യങ്ങള്‍ ഒരുക്കി കുവൈറ്റ് ഭരണകൂടം. ഇത്തരത്തില്‍ പുതിയ ആശയങ്ങള്‍ ജയിലില്‍ ആവിഷ്കരിക്കാന്‍ തയ്യാറെടുക്കുകയാണ് അധികൃതര്‍. ഇതിനായി വിവാഹം കഴിഞ്ഞ തടവുകാര്‍ക്ക് മാസത്തില്‍ ഒരിക്കല്‍ ഭാര്യക്കൊപ്പം കഴിയാന്‍ അവസരം നല്‍കും. ഇത്തരത്തില്‍ താമസിക്കുന്നതിന് പ്രത്യേക അപ്പാര്‍ട്ട്മെന്റ് നിര്‍മ്മിക്കും.
Samayam Malayalam Kuwait Jail
kuwait Jail authority providing a family home for married prisoners


ഇതിന് പുറമെ ശൈത്യകാല ക്യാമ്പുകളും സാംസ്കാരിക പരിപാടികളും കായിക വിനോദങ്ങള്‍ക്കുള്ള സൗകര്യവും പുനരധിവാസ ക്യാമ്പുകളും തൊഴില്‍ പരിശീലന പരിപാടികളും ജയിലില്‍‍ ഒരുക്കുന്നുണ്ട്. ശിക്ഷാ സമയത്ത് തടവുകാരുടെ മാനസിക പിരിമുറുക്കങ്ങളില്‍ നിന്നും അയവുണ്ടാക്കുന്നതിന് വേണ്ടിയാണ് ഇത്തരം സേവനങ്ങള്‍ നല്‍കുന്നത്. അതിനൊപ്പം തടവുകാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുമാണ് ഇത്തരത്തില്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Also Read: ഇംഗ്ലണ്ടില്‍ പബ്ബിന് സമീപം ആക്രമണം; ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

ആഭ്യന്തരമന്ത്രാലയത്തിലെ ജയിൽ പരിഷ്കരണത്തിന്റെ ചുമതലയുള്ള അണ്ടർസെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സുഐബിയാണ് പുതിയ പദ്ധതി അവതിരിപ്പിച്ചത്. തടവുകാരുടെ വിടുതല്‍ അടക്കമുള്ള കാര്യങ്ങളില്‍ നീതിന്യായ മന്ത്രാലയം നേരിട്ടുള്ള നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

2019ല്‍ സെന്റ്രല്‍ ജയിലില്‍ മൊത്തത്തില്‍ 1,096 തടവുകാരാണ് ഉണ്ടായിരുന്നത്. ഇവിടെ കഴിയാവുന്ന തടവുകാരുടെ എണ്ണം 900 എന്ന നിലയില്‍ എത്തി നില്‍ക്കുമ്പോഴാണ് ഈ കണക്ക് അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്. മുന്‍വര്‍ഷം 1,596 തടവുകാര്‍ പുതുതായി വരുകയും 1,486 പേരെ പുറത്തുവിടുകയും ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഇത്തരത്തില്‍ പുതിയ സേവനങ്ങള്‍ നല്‍കുന്നതിലൂടെ തടവുകാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മേജർ ജനറൽ ഫറാജ് അൽ സുഐബി പറഞ്ഞു. ഈ സൗകര്യങ്ങള്‍ തടവുകാരുടെ നവോധാനത്തിനും അവരുടെ വികസനത്തിനും ഉപകരിക്കുമെന്നാണ് കരുതുന്നത്. ഇത് സമൂഹത്തില്‍ ഇഴുകി ചേരുന്നതിന് ഇവരെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്