ആപ്പ്ജില്ല

ദമാമിലും ഷാര്‍ജയിലും സഹപ്രവര്‍ത്തകരുടെ ആക്രമണത്തില്‍ മലയാളികള്‍ കൊല്ലപ്പെട്ടു

ദമാമില്‍ കൊല്ലം സ്വദേശി സനല്‍ (35), ഷാര്‍ജയില്‍ ഇടുക്കി സ്വദേശി വിഷ്ണു വിജയന്‍ (29) എന്നിവരാണ് മരിച്ചത്.

Lipi 17 Jun 2021, 10:38 am
ദമാം/ഷാര്‍ജ: സൗദിയിലെ ദമാമിലും യുഎഇയിലെ ഷാര്‍ജയിലും സഹപ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തിനിടെ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു. ദമാമില്‍ കൊല്ലം സ്വദേശി സനല്‍ (35), ഷാര്‍ജയില്‍ ഇടുക്കി സ്വദേശി വിഷ്ണു വിജയന്‍ (29) എന്നിവരാണ് മരിച്ചത്.
Samayam Malayalam Representational
പ്രതീകാത്മക ചിത്രം


ദമാമിലെ പ്രമുഖ കമ്പനി ജീവനക്കാരനായ കൊല്ലം ഇത്തിക്കര സ്വദേശി സനല്‍ സഹപ്രവര്‍ത്തകനായ ഘാന സ്വദേശിയുടെ കുത്തേറ്റാണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍അഹ്സയില്‍ ജബല്‍ ഷോബക്കടുത്ത് ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പാല്‍വിതരണ വാനിലെ സെയില്‍സ്മാനായ സനലും സഹായിയായ ഘാന സ്വദേശിയും ഇവിടെുള്ള ഒരു ബഖാലയില്‍ എത്തിയപ്പോള്‍ ഇവര്‍ തമ്മില്‍ തര്‍ക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരന്‍ പറഞ്ഞു. ഈ തര്‍ക്കം മുര്‍ച്ഛിച്ചതാകാം കൊലപാതകത്തിലെത്തിലേക്ക് നയിച്ചത്. തുടര്‍ന്നുള്ള യാത്രയ്ക്കിടയില്‍ വഴിയരികിലാണ് അക്രണം നടന്നത്. അക്രമത്തില്‍ പരിക്കേറ്റ ഘാന സ്വദേശി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

Also Read: ബഹ്‌റൈന്‍: വാക്‌സിന്‍ രജിസ്‌ട്രേഷന് പണം വാങ്ങി പ്രവാസികളെ പറ്റിച്ച രണ്ടു പേര്‍ അറസ്റ്റില്‍
പരുക്കന്‍ പ്രകൃതക്കാരനായ ഘാന സ്വദേശിയെ പൊതു വെ ആരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന് സനലിന്റെ സുഹൃത്തുക്കല്‍ പറയുന്നു. മറ്റാരും ഇല്ലാത്ത സാഹചര്യത്തില്‍ ഇയാളെ ഒപ്പം കൂട്ടുകയായിരുന്നു. ഷോബ പോലിസെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ആറ് വര്‍ഷമായി സൗദിയില്‍ പ്രവാസിയായ സനലിന് നാട്ടില്‍ അമ്മയും പെങ്ങളുമുണ്ട്.

ഷാര്‍ജയിലെ അബു ഷഗാറയില്‍ ആഫ്രിക്കന്‍ സ്വദേശികളുമായുണ്ടായ തര്‍ക്കത്തിനിടയിലാണ് ഇടുക്കി കരുണാപുരം തടത്തില്‍ വീട്ടില്‍ വിഷ്ണു വിജയന്‍ കൊല്ലപ്പെട്ടത്. ഷാര്‍ജ പോലിസ് സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രതികളെന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാര്‍ജയില്‍ ജെന്റ്സ് ബ്യൂട്ടി പാര്‍ലറിലെ ജീവനക്കാരനായിരുന്നു വിഷ്ണു. അവിവാഹിതനാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്