അയര്‍ലന്‍ഡ്: വടക്കന്‍ അയര്‍ലന്‍ഡിലെ തടാകത്തിൽ മലയാളികളായ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് കുട്ടികൾ മുങ്ങി മരിച്ചത്. ജോസഫ് സെബാസ്റ്റ്യന്‍, റുവാൻ എന്നിവർ ആണ് മരിച്ചത്. രണ്ട് പേർക്കും 16 വയസാണ് ഉണ്ടായിരുന്നത്. ഇവർ സെന്റ് കൊളംബസ് കോളജ് വിദ്യാര്‍ഥികളാണ്.
Also Read: ഉപയോഗിക്കാൻ കൂട്ടുകാരൻ നൽകിയ കാർ വിറ്റ് പണം സ്വന്തമാക്കി, പരാതികാരന് 3.4 ലക്ഷം ദിർഹം കൈമാറാൻ കോടതി ഉത്തരവ്
കൂട്ടുകാരോടൊപ്പം കളിക്കാൻ വേണ്ടി തടാകത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. അയർലൻഡിനെ പ്രാദേശിക സമയം വെെകുന്നേരം ആണ് അപകടം സംഭവിച്ചത്. മുങ്ങിയ ഇവരെ പുറത്തെടുത്തെങ്കിലും ഒരാൾ അവിടെ വെച്ച് തന്നെ മരിച്ചു. എന്നാൽ രണ്ടാമത്തെയാൾ ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരിച്ചത്. അയര്‍ലന്‍ഡ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി നിലവിളിച്ച് ആളുകളെ കൂട്ടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതും ആളുകൾ രക്ഷിക്കാൻ വേണ്ടി എത്തിയതും.
Also Read: സൗദിയിലെ നിർമ്മാണ കമ്പനിയിൽ അപകടം; 28കാരനായ പ്രവാസി യുവാവ് മരിച്ചു
എമർജൻസി വിഭാഗം ഉദ്യോഗസ്ഥർ വിവരം ലഭിച്ചപ്പോൾ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപ്പോൾ തന്നെ കുട്ടികളെ വെള്ളത്തിൽ നിന്നും കരക്കെത്തിച്ചു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു–വിജി ദമ്പതികളുടെ മകനാണ് ജോസഫ് സെബാസ്റ്റ്യന്‍. ഇവർ എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സ്വദേശികളാണ്. കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകനാണ് മരിച്ച റുവാൻ.
Also Read: ഉപയോഗിക്കാൻ കൂട്ടുകാരൻ നൽകിയ കാർ വിറ്റ് പണം സ്വന്തമാക്കി, പരാതികാരന് 3.4 ലക്ഷം ദിർഹം കൈമാറാൻ കോടതി ഉത്തരവ്
കൂട്ടുകാരോടൊപ്പം കളിക്കാൻ വേണ്ടി തടാകത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോർട്ട്. അയർലൻഡിനെ പ്രാദേശിക സമയം വെെകുന്നേരം ആണ് അപകടം സംഭവിച്ചത്. മുങ്ങിയ ഇവരെ പുറത്തെടുത്തെങ്കിലും ഒരാൾ അവിടെ വെച്ച് തന്നെ മരിച്ചു. എന്നാൽ രണ്ടാമത്തെയാൾ ആശുപത്രിയിലെത്തിച്ചതിനുശേഷമാണ് മരിച്ചത്. അയര്‍ലന്‍ഡ് അധികൃതർ ആണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു കുട്ടി നിലവിളിച്ച് ആളുകളെ കൂട്ടിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞതും ആളുകൾ രക്ഷിക്കാൻ വേണ്ടി എത്തിയതും.
Also Read: സൗദിയിലെ നിർമ്മാണ കമ്പനിയിൽ അപകടം; 28കാരനായ പ്രവാസി യുവാവ് മരിച്ചു
എമർജൻസി വിഭാഗം ഉദ്യോഗസ്ഥർ വിവരം ലഭിച്ചപ്പോൾ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപ്പോൾ തന്നെ കുട്ടികളെ വെള്ളത്തിൽ നിന്നും കരക്കെത്തിച്ചു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു. സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു–വിജി ദമ്പതികളുടെ മകനാണ് ജോസഫ് സെബാസ്റ്റ്യന്‍. ഇവർ എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സ്വദേശികളാണ്. കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകനാണ് മരിച്ച റുവാൻ.