ആപ്പ്ജില്ല

സ്വർണ്ണക്കടത്ത്: അന്വേഷണത്തിൽ പൂർണ സഹകരണം പ്രഖ്യാപിച്ച് യുഎഇ

യുഎഇ കൗൺസിലേറ്റ് മുൻ പിആർഒയുടെ അറസ്റ്റിൽ കൃത്യമായ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Samayam Malayalam 7 Jul 2020, 5:53 pm
ദൂബായ്: സംസ്ഥാനത്ത് വിവാദമായിരിക്കുന്ന സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ പൂർണ സഹകരണം പ്രഖ്യാപിച്ച് യുഎഇ. യുഎഇ അമ്പാസിഡർ ഗൾഫ് ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Samayam Malayalam അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ
അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ


Also Read : ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തോ? പിന്നിലുള്ള സത്യം ഇങ്ങനെ

സ്വർണ്ണക്കടത്ത് കേസിൽ യുഎഇ കൗൺസിലേറ്റ് മുൻ പിആർഒയുടെ അറസ്റ്റിൽ കൃത്യമായ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് യുഎഇ അംബാസിഡർ അറിയിച്ചു. ഇന്ത്യൻ കസ്റ്റംസ് ആണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.

കൗൺസിലേറ്റിൽ ആർക്കും പങ്കില്ലെന്നാണ് ആദ്യ പരിശോധനയിൽ വ്യക്തമായത് എന്നും അധികൃതർ അറിയിച്ചു. നയതന്ത്ര ചാനലിനെ പറ്റി അറിവുണ്ടായിരുന്ന ഒരാൾ അത് ദുരുപയോഗം ചെയ്തു. സംഭവത്തിന് പിന്നിൽ കൗൺസിലേറ്റ് പ്രാദേശികമായി നിയമിച്ച മുൻജീവനക്കാരനാണെന്ന് പ്രഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി ഇന്ത്യയിലെ യുഎഇ സ്ഥാനപതി കാര്യാലയം വാർത്താക്കുറിപ്പിലൂടെ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇയാളെ സ്വഭാവ ദൂഷ്യത്തിന് നേരത്തെെ പുറത്താക്കിയിരുന്നുവെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. മുൻപരിചയങ്ങളും സ്വാധീനവും ദുരുപയോഗം ചെയ്യുകയായിരുന്നു. കൗൺസുലേറ്റിന് ഇതുമായി യാതൊരു ബന്ധവുമില്ല.

ദുബായിൽ നിന്നും തിരുവനന്തപുരത്തെ യുഎഇ കൗൺസുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോഗ്രാം സ്വർണമാണ് കൊണ്ടുവന്നത്.

ഇതിനിടെ ഏത് അന്വേഷണത്തിനും തയ്യാറാണെന്ന് സിപിഎമ്മും അറിയിച്ചു. അന്താരാഷ്ട്ര അന്വേഷണ ഏജൻസിയായ ഇന്റർപോൾ അന്വേഷിച്ചാലും സിപിഎം വ്യക്തമാക്കി. കള്ളക്കടത്തിന് പിന്നിലെ വസ്തുത പുറത്തു കൊണ്ടുവരണമെന്നും എസ്. രാമചന്ദ്രൻ പിള്ള പ്രതികരിച്ചു.

Also Read : നിലപാട് കടുപ്പിച്ച് സർക്കാർ; ശിവശങ്കറിനെ നീക്കി, മുഹമ്മദ് വൈ സഫീറുള്ള പുതിയ ഐടി സെക്രട്ടറി

വിവാദങ്ങൾക്ക് പിന്നാലെ ഐടി സെക്രട്ടറി പദവിയിൽ നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. മുഹമ്മദ് വൈ. സഫിറുള്ളയ്ക്കാണ് പകരം ചുമതല നൽകിയിരിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്