ദുബായ് : ഗൾഫിൽ സ്വർണ വിലയിൽ ഇടിവ്. സ്വർണവില കുറഞ്ഞതോടെ ജ്വല്ലറികളിൽ തിരക്ക് വർധിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം മുതൽ ജ്വല്ലറികളിൽ താരതമ്യേന തിരക്ക് കുറവായിരുന്നു. എന്നാൽ പൊടുന്നനെ വില കുറഞ്ഞതോടെ തിരക്ക് ഏറുകയായിരുന്നു. ഇന്നലെ 22 കാരറ്റ് സ്വർണവില ഒരു ഗ്രാമിന് 142.50 ദിർഹമായിരുന്നു. 24 കാരറ്റിന് 151.75 ദിര്‍ഹവുമായിരുന്നു വില. കഴിഞ്ഞ ദിവസം 22 കാരറ്റിന് ഗ്രാമിനു 143.25 ദിർഹവും 24 കാരറ്റിന് 152.50 ദിര്‍ഹവുമായിരുന്നു വില.
അതേസമയം ദിർഹം-രൂപ വിനിമയ നിരക്കിൽ ഉണർവ്വ് അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണി എക്സ്ചേഞ്ചുകളിൽ വൻ തോതിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എണ്ണവില ഉയർന്നതും ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നതും രൂപയുടെ മൂല്യം ഇടിച്ചു. ഇതോടെ വിനിമയ നിരക്കിൽ ഉണര്‍വ്വുണ്ടാകുകയായിരുന്നു. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 18.69 രൂപയാണു ലഭിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്. ഇനിയുള്ള ദിവസങ്ങളിലും നിരക്ക് വർധനവ് പ്രകടമാകാനാണ് സാധ്യത.
ഇന്ത്യൻ ജനത വേനലവധിക്ക് നാട്ടിലേക്കു പോകുന്ന സമയമാണ് ഇത്. അതിനാൽ തന്നെ എക്സ്ചേഞ്ചുകളിൽ തിരക്ക് വർധിച്ചേക്കും. ഒരു വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണു ദിർഹം - രൂപ വിനിമയ നിരക്ക് ഒരു ദിർഹത്തിനെതിരെ 18 രൂപയ്ക്ക് മുകളിലുയര്‍ന്നത്. കഴിഞ്ഞ മാസം പകുതിയോടെ 18.40 നു മുകളിലെത്തിയ നിരക്ക് കഴിഞ്ഞ ആഴ്ച ആദ്യം 18.47 ലെത്തിയ ശേഷവും ഉണര്‍വ്വ് രേഖപ്പെടുത്തിയിരുന്നു. ഭാവിയിലും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകാനാണു സാധ്യതയെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ദിർഹം-രൂപ വിനിമയ നിരക്കിൽ ഉണർവ്വ് അനുഭവപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണി എക്സ്ചേഞ്ചുകളിൽ വൻ തോതിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. എണ്ണവില ഉയർന്നതും ഓഹരി വിപണിയിൽനിന്നു വിദേശനിക്ഷേപകർ നിക്ഷേപം പിൻവലിക്കുന്നതും രൂപയുടെ മൂല്യം ഇടിച്ചു. ഇതോടെ വിനിമയ നിരക്കിൽ ഉണര്‍വ്വുണ്ടാകുകയായിരുന്നു. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 18.69 രൂപയാണു ലഭിച്ചിരുന്നതെന്നതും ശ്രദ്ധേയമാണ്. ഇനിയുള്ള ദിവസങ്ങളിലും നിരക്ക് വർധനവ് പ്രകടമാകാനാണ് സാധ്യത.
ഇന്ത്യൻ ജനത വേനലവധിക്ക് നാട്ടിലേക്കു പോകുന്ന സമയമാണ് ഇത്. അതിനാൽ തന്നെ എക്സ്ചേഞ്ചുകളിൽ തിരക്ക് വർധിച്ചേക്കും. ഒരു വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ മാസമാണു ദിർഹം - രൂപ വിനിമയ നിരക്ക് ഒരു ദിർഹത്തിനെതിരെ 18 രൂപയ്ക്ക് മുകളിലുയര്‍ന്നത്. കഴിഞ്ഞ മാസം പകുതിയോടെ 18.40 നു മുകളിലെത്തിയ നിരക്ക് കഴിഞ്ഞ ആഴ്ച ആദ്യം 18.47 ലെത്തിയ ശേഷവും ഉണര്‍വ്വ് രേഖപ്പെടുത്തിയിരുന്നു. ഭാവിയിലും രൂപയുടെ മൂല്യത്തിൽ ഇടിവുണ്ടാകാനാണു സാധ്യതയെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.