ആപ്പ്ജില്ല

സ്വർണ്ണക്കടത്ത്: യുഎഇ അന്വേഷണം ആരംഭിച്ചു; 'നടന്നത് ഗുരുതര തെറ്റ്, സൽപ്പേരിന് കളങ്കം, ഒരാളും രക്ഷപ്പെടില്ല'

നേരത്തെ അന്വേഷണത്തിന് എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്ന് യുഎഇ അറിയിച്ചിരുന്നു. ഗൾഫ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യൻ കസ്റ്റംസ് ആണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.

Samayam Malayalam 7 Jul 2020, 11:18 pm
ദുബായ്: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ. ന്യൂഡൽഹിയിലെ യുഎഇ എംബസിയുടെ മേൽനോട്ടത്തിലാകും അന്വേഷണം നടക്കുക. ചൊവ്വാഴ്ച വൈകിട്ടാണ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കിയത്.
Samayam Malayalam അറസ്റ്റിലായ സരിത്ത്
അറസ്റ്റിലായ സരിത്ത്


Also Read : സ്വർണ്ണക്കടത്ത്: അന്വേഷണത്തിൽ പൂർണ സഹകരണം പ്രഖ്യാപിച്ച് യുഎഇ

നടന്നത് ഗുരുതര തെറ്റാണെന്നും സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താൻ പ്രതികൾ ശ്രമിച്ചുവെന്നും യുഎഇ അഭിപ്രായപ്പെട്ടു. സംഭവത്തിൽ നേരത്തെ യുഎഇ കോൺസുലേറ്റിലെ മുൻ പിആർഒ സരിത് അറസ്റ്റിലായിരുന്നു.



അന്വേഷണം നടത്തുന്ന ഇന്ത്യൻ സംഘവുമായി പൂർണസഹകരണം ഉറപ്പുവരുത്തുമെന്നും കൃത്യത്തിന്റെ അടിവേര് വരെ പരിശോധിക്കുമെന്നും എംബസി വ്യക്തമാക്കി.

നേരത്തെ അന്വേഷണത്തിന് പൂർണസമ്മതം അറിയിച്ച് യുഎഇ രംഗത്തുവന്നിരുന്നു. യുഎഇ അമ്പാസിഡർ ഗൾഫ് ന്യൂസിനോടാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ യുഎഇ കൗൺസിലേറ്റ് മുൻ പിആർഒയുടെ അറസ്റ്റിൽ കൃത്യമായ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കും എല്ലാവിധ സഹകരണവും ഉണ്ടാകുമെന്ന് യുഎഇ അംബാസിഡർ അറിയിച്ചു. നിലവിൽ ഇന്ത്യൻ കസ്റ്റംസ് ആണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്.

Also Read : ഉമ്മൻചാണ്ടിക്കൊപ്പം നിൽക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതി സരിത്തോ? ചിത്രത്തിന്റെ സത്യം ഇങ്ങനെ

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണത്തിനും സമ്മതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വ്യക്തമാക്കി. സ്വർണക്കടത്ത് കേസിൽ ആരോപണം നേരിടുന്ന വിവാദ വനിതയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായും ഐടി വകുപ്പുമായും ബന്ധമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സ്വർണക്കടത്ത് നടന്നു എന്നത് സത്യമാണ്. എന്നാൽ ഒരു കുറ്റവാളിയേയും സംരക്ഷിക്കേണ്ട ബാധ്യത സർക്കാരിനില്ല. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പുകമറയുയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്തിക്കളയാം എന്നുകരുതിയാല്‍ നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്