ആപ്പ്ജില്ല

യോഗ്യതയുടെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ; പുതിയ ഉത്തരവിടാൻ ഒരുങ്ങി ട്രംപ്

വളരെ പ്രാധാന്യമര്‍ഹിക്കുന്ന വലിയ ബില്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.എന്നാൽ സെനറ്റ് അംഗങ്ങൾ അടക്കം ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇത് പ്രതികൂലമായി ബാധിക്കുമോ എന്നാണ് നോക്കികാണുന്നത്.

Samayam Malayalam 11 Jul 2020, 4:02 pm
വാഷിങ്ങ്ടൺ։ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇമിഗ്രേഷന്‍ വ്യവസ്ഥ കൊണ്ടുവരാൻ ഒരുങ്ങി അമേരിക്ക. പ്രസിഡന്റ് ട്രംപ് ഇതിന്റെ എക്സിക്യൂട്ടീവ് ഉത്തരവ് തയ്യാറാക്കുന്നുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചനകള്‍.
Samayam Malayalam ഡോണൾഡ് ട്രംപ്
ഡോണൾഡ് ട്രംപ്


Also Read : പശുവിനെ കൊല്ലരുത്, ബീഫ് വിൽക്കരുത്; കർണാടക കർശന നിയമം കൊണ്ടുവരുന്നു; മാതൃക യുപി

പ്രസിഡന്റ് ട്രംപ് ഒരു ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. അതിൽ താന്‍ ഇമിഗ്രേഷന്‍ സംബന്ധിച്ച് ഒരു എക്സിക്യൂട്ടീവ് ഉത്തരവ് തയ്യാറാക്കുകയാണ് എന്ന് പറഞ്ഞിരുന്നു. ഇത് പൗരത്വത്തിലേക്ക് കടക്കുന്ന അടക്കമുള്ളകാര്യങ്ങള്‍ ഇതിൽ ഉള്‍പ്പെട്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പിന്നീടാണ് പിന്നാലെയാണ് വൈറ്റ് ഹൗസ് വിശദീകരണവുമായി രംഗത്തു വന്നിരിക്കുന്നത്.

ഇത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന വലിയ ബില്‍ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. യോഗ്യത അനുസരിച്ചുള്ള ഈ ബില്ലില്‍ ഡിഎസിഎ കൂടി ഉൾപ്പെടുന്നുണ്ട്. ജനങ്ങള്‍ എല്ലാവരും ഇതിൽ വളരെയധികം സന്തുഷ്ടരാണ് എന്നാണ് കരുതുന്നത് എന്നും പ്രസിഡന്റ് പറഞ്ഞു. മറ്റൊരു പ്രധാന കാര്യം എന്തെന്നാൽ ഈ ബിൽ ഡിഎസിഎ ആയി മാറുമെന്നാണ്. ഇത് പൗരത്വത്തിലേക്കുള്ള ഒരു പാതയിലേക്കുള്ള യാത്രയാണെന്നും ട്രംപ് പറഞ്ഞു.

ഇതിനെതിരെ സ്വന്തം ക്യാമ്പിൽ നിന്നുമടക്കം നിരവധി വിമർശനങ്ങളാണ് ട്രംപിന് നേര്‍ക്ക് ഉയരുന്നത്. ഈ നീക്കം വലിയൊരു തെറ്റാണ് എന്നാണ് സെനറ്റർ ടെഡ് ക്രൂസ് പറഞ്ഞിരിക്കുന്നത്.

Also Read : മടങ്ങിയെത്താന്‍ ഗ്രേസ് പിരിയഡ്; പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇ വിസ നിയമ ഭേദഗതി

വിദേശ വിദ്യാർത്ഥികള്‍ക്കെതിരെ ട്രംപിന്റെ നീക്കത്തിലും സെനറ്റ് അംഗങ്ങളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. നേരിട്ട് ക്ലാസിൽ പങ്കെടുക്കുന്നവര്‍ ഒഴികെയുള്ള വിദേശ വിദ്യാര്‍ത്ഥികല്‍ രാജ്യത്തു നില്‍ക്കരുത് എന്ന ട്രംപ് സര്‍ക്കാരിന്റെ നിയമത്തിനെതിരെയാണ് സെനറ്റ് അംഗങ്ങള്‍ രംഗത്തുവന്നിരിക്കുന്നത്. ഈ കരിനിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 136 കോണ്‍ഗ്രസ് അംഗങ്ങളും ഇന്ത്യൻ വംശജയായ കമല ഹാരിസ് അടക്കമുള്ള 30 സെനറ്റ് അംഗങ്ങളും ആവശ്യപ്പെട്ടിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്