വാഷിങ്ടൺ: ചരിത്ര പ്രധാനമായ മറ്റൊരു സംഭവത്തിന് കൂടി സാക്ഷ്യം വഹിച്ച് അമേരിക്ക. യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി ചരിത്രപരമായ കരാറുകളിൽ ഒപ്പുവച്ചു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിദ്ധ്യത്തിൽ വൈറ്റ് ഹൗസിൽ വച്ചാണ് ചരിത്ര സംഭവത്തിൽ ഒപ്പു വയ്ച്ചത്.
Also Read : മഹാരാഷ്‌ട്രയിൽ 20,482 പുതിയ കൊവിഡ് കേസുകൾ; കർണാടകയിൽ 7,576 രോഗബാധിതർ കൂടി
അബ്രഹാം കരാർ എന്നാണ് ഈ സമാധാന കരാര്‍ അറിയപ്പെടുന്നത്. ഇതിൽ ഒപ്പ് വയ്ക്കുന്നതിലൂടെ യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സമ്പൂർണ്ണ ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളായി മാറും. ഈജിപ്തും ജോർദാനും നേരത്തെ ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു.
വൈറ്റ് ഹൗസില്‍ വച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നതന്യാഹു എന്നിവർ എത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് യുഎഇ ഇത്തരത്തില്‍ ഒരു നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍, ഇസ്രയേലുമായി ധാരണയിലെത്തിയതായി ബഹ്‌റൈൻ വെള്ളിയാഴ്ച മാത്രമാണ് പ്രഖ്യാപിച്ചത്.
ത്രകക്ഷിപര ഒരു കരാറിലും മൂന്ന് രാജ്യങ്ങള്‍ ഒപ്പു വയ്ക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരേയും പുറത്തുവന്നിട്ടില്ല.
Also Read : Fact Check: 2018ലെ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ചിത്രം വ്യാജ ആരോപണവുമായി പ്രചരിപ്പിച്ച് പാകിസ്ഥാന്‍
1993ല്‍ ഇസ്രായേൽ - പാലസ്തീൻ സമാധാന ഉടമ്പടിയായ ഒസ്ലോ കരാറിലും ഒപ്പു വെച്ച വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ വച്ച് പ്രാദേശിക സമയം 12 മണിക്കാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ 700 ഓളം അതിഥികള്‍ പങ്കെടുക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ യുഎസ് അംബാസിഡറായ നിക്കി ഹെയ്ലിയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും പങ്കെടുത്തു.
യുണൈറ്റഡ് അറബ് എമിറേറ്റും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് ചരിത്രപരമായ നയതന്ത്ര മുന്നേറ്റമാണ്, മിഡിൽ ഈസ്റ്റിൽ പുരോഗതി സാധ്യമാകുമെന്ന പ്രതീക്ഷ നൽകുന്ന അടയാളമാണിത് എന്ന് ഷെയ്ഖ് അബ്ദുള്ള വാള്‍ സ്ട്രീറ്റ് ജേണലിൽ കുറിച്ചു. ഏറെ നാളുകളായുള്ള പ്രയത്ഥത്തിന്റെ ഫലം എന്നാണ് നെതന്യാഹു പ്രതികരിച്ചത്.
Also Read : മഹാരാഷ്‌ട്രയിൽ 20,482 പുതിയ കൊവിഡ് കേസുകൾ; കർണാടകയിൽ 7,576 രോഗബാധിതർ കൂടി
അബ്രഹാം കരാർ എന്നാണ് ഈ സമാധാന കരാര്‍ അറിയപ്പെടുന്നത്. ഇതിൽ ഒപ്പ് വയ്ക്കുന്നതിലൂടെ യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സമ്പൂർണ്ണ ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളായി മാറും. ഈജിപ്തും ജോർദാനും നേരത്തെ ഇസ്രായേലുമായി സമാധാന കരാറിൽ ഒപ്പുവച്ചിരുന്നു.
വൈറ്റ് ഹൗസില്‍ വച്ച് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്നതിന് യുഎഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ്, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നതന്യാഹു എന്നിവർ എത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് യുഎഇ ഇത്തരത്തില്‍ ഒരു നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. എന്നാല്‍, ഇസ്രയേലുമായി ധാരണയിലെത്തിയതായി ബഹ്‌റൈൻ വെള്ളിയാഴ്ച മാത്രമാണ് പ്രഖ്യാപിച്ചത്.
ത്രകക്ഷിപര ഒരു കരാറിലും മൂന്ന് രാജ്യങ്ങള്‍ ഒപ്പു വയ്ക്കുമെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇതിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരേയും പുറത്തുവന്നിട്ടില്ല.
Also Read : Fact Check: 2018ലെ ഹെലികോപ്റ്റര്‍ അപകടത്തിന്റെ ചിത്രം വ്യാജ ആരോപണവുമായി പ്രചരിപ്പിച്ച് പാകിസ്ഥാന്‍
1993ല്‍ ഇസ്രായേൽ - പാലസ്തീൻ സമാധാന ഉടമ്പടിയായ ഒസ്ലോ കരാറിലും ഒപ്പു വെച്ച വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ വച്ച് പ്രാദേശിക സമയം 12 മണിക്കാണ് ചടങ്ങ് നടക്കുന്നത്. ചടങ്ങിൽ 700 ഓളം അതിഥികള്‍ പങ്കെടുക്കുന്നുണ്ട്. ഇക്കൂട്ടത്തിൽ ഐക്യരാഷ്ട്ര സംഘടനയുടെ യുഎസ് അംബാസിഡറായ നിക്കി ഹെയ്ലിയും മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും പങ്കെടുത്തു.
യുണൈറ്റഡ് അറബ് എമിറേറ്റും ഇസ്രായേലും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് ചരിത്രപരമായ നയതന്ത്ര മുന്നേറ്റമാണ്, മിഡിൽ ഈസ്റ്റിൽ പുരോഗതി സാധ്യമാകുമെന്ന പ്രതീക്ഷ നൽകുന്ന അടയാളമാണിത് എന്ന് ഷെയ്ഖ് അബ്ദുള്ള വാള്‍ സ്ട്രീറ്റ് ജേണലിൽ കുറിച്ചു. ഏറെ നാളുകളായുള്ള പ്രയത്ഥത്തിന്റെ ഫലം എന്നാണ് നെതന്യാഹു പ്രതികരിച്ചത്.