ആപ്പ്ജില്ല

10 ദിർഹത്തിന് മസാജ്; സന്ദർശക വിസയിലെത്തിയ യുവാവിന് നഷ്ടപ്പെട്ടത് 32,000 ദിർഹം

10 ദിർഹത്തിന് മസാജ് ചെയ്തുനൽകാം എന്നായിരുന്നു യുവതിയുടെ വാഗ്ദാനം. ഫ്ലാറ്റിലെത്തിയ യുവാവ് വസ്ത്രം മാറുന്നതിനിടെ ഒരു സംഘം യുവതികൾ യുവാവിനെ കൊള്ളയടിച്ചു.

Samayam Malayalam 16 Jul 2019, 11:09 pm
ദുബായ്: സന്ദർശക വിസയിലെത്തിയ യുവാവിനെ താമസ സ്ഥലത്തുകൊണ്ടുപോയി കൊള്ളയടിച്ച കേസിൽ പ്രതിയായ യുവതിക്ക് ആറുമാസം തടവ്. ഉഗാണ്ടൻ വനിതയാണ് മൂന്ന് സുഹൃത്തുക്കളായ സ്ത്രീകളുടെ സഹായത്തോടെ യുവാവിനെ കൊള്ളയടിച്ചത്. നാഇഫിൽവെച്ചാണ് 26കാരനായ യുവാവും ഉഗാണ്ടൻ വനിതയും പരിചയപ്പെട്ടത്. 10 ദിർഹത്തിന് മസാജ് ചെയ്തുതരാമെന്ന് വിശ്വസിപ്പിച്ച് ഫ്ലാറ്റിലെത്തിച്ച യുവാവിൽനിന്നും യുവതിയും സംഘവും 32,000 ദിർഹം തട്ടിയെടുക്കുകയായിരുന്നു.
Samayam Malayalam massage.


മോഷണം, വേശ്യാവൃത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് അബുദാബി കോടതി യുവതിയെ ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം യുവതിയെ നാടുകടത്തും. വിവാഹേതര ലൈംഗിക ബന്ധത്തിൽ എർപ്പെട്ടതിന് ഇരുവർക്കുമെതിരെ നടപടി തുടരാനും കോടതി ഉത്തരവിട്ടു.

ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങുന്നതിനാണ് യുവാവ് നാഇഫിലെത്തിയത്. സാധനങ്ങൾ ലഭിക്കാൻ രണ്ട് മണിക്കൂർ കാത്തിരിക്കണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ കടയുടെ പരിസരത്ത് കറങ്ങി നടക്കുകയായിരുന്ന യുവാവിനെ യുവതി സമീപിക്കുകയായിരുന്നു. തുടർന്ന് ഇരുവരും യുവതിയുടെ ഫ്ലാറ്റിലേക്ക് പോയി. 10 ദിർഹത്തിന് മസാജ് ചെയ്തുതരാം എന്നായിരുന്നു വാഗ്ദാനം.

ഫ്ലാറ്റിലെത്തിയ യുവാവിനോട് വസ്ത്രം നീക്കാൻ യുവതി ആവശ്യപ്പെട്ടു. വസ്ത്രം മാറ്റുന്നതിനിടെ കർട്ടന് മറഞ്ഞുനിന്ന മൂന്നു യുവതികൾചേർന്ന് യുവാവിനെ കൊള്ളയടിക്കുകയായിരുന്നുവെന്നാണ് മൊഴി. യുവാവിനെ ഉപേക്ഷിച്ച് രക്ഷപെടാൻ ശ്രമിച്ച യുവതികളെ പരാതിക്കാരൻ പിന്തുടർന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ യുവതികളിൽ ഒരാളെ കീഴടക്കി. കൊള്ളയടിച്ച പണം ഇവർ മറ്റൊരു പുരുഷന് കൈമാറിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് പോലീസ് അയാളെ പിടികൂടുകയും പണം പിടിച്ചെടുക്കുകയും ചെയ്തു.

യുവതിയേയും യുവാവിനേയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിന്നീട് പോലീസ് പിടികൂടി. ഇവർ താമസിച്ചിരുന്ന ഒറ്റമുറി ഫ്ലാറ്റിൽ കർട്ടനിട്ട് മൂന്നായി തിരിച്ച് വേശ്യാവൃത്തി നടത്തിവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്