ഫീനിക്‌സ്: സനാതന ധര്‍മ്മത്തിന്‍റെ പ്രചരണാർഥം അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ ആര്‍ഷദര്‍ശന പുരസ്‌കാരത്തിന് സാഹിത്യകാരന്‍ സി രാധാകൃഷ്ണൻ അർഹനായി. വേദ സാഹിത്യത്തിന്‍റെ ധര്‍മ്മ സന്ദേശം രചനകളിലൂടെ പ്രതിഫലിപ്പിക്കുന്ന രാധാകൃഷ്ണനാണ് പുരസ്കാരമെന്ന് ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് ഡോ സതീഷ് അമ്പാടി അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. കഴിഞ്ഞ തവണ മഹാകവി അക്കിത്തത്തിനായിരുന്നു പുരസ്‌ക്കാരം നല്‍കിയത്.
Also Read : കുവൈറ്റ് ദിനാറിന് റെക്കോര്‍ഡ് വില; നേട്ടമുണ്ടാക്കി പ്രവാസികള്‍, നാട്ടിലേക്ക് പണം ഒഴുകുന്നു
ഡോ എം. വി പിള്ള, കെ ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്‍, പി ശ്രീകുമാര്‍, കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്. ആറ് പതിറ്റാണ്ടുകള്‍ നീളുന്ന നിഷ്ണാതമായ സാഹിത്യ സംഭാവനകളിലൂടെ മലയാളനോവല്‍ ചരിത്രത്തില്‍ ഈടാര്‍ന്ന സ്വന്തം അദ്ധ്യായം എഴുതിച്ചേര്‍ത്ത ധിഷണാശാലിയായ ഏകാന്ത സഞ്ചാരിയാണ് സി. രാധാകൃഷ്ണന്‍ എന്ന് സമിതി വിലയിരുത്തി.
നോവല്‍ നവകത്തിലൂടെയും മറ്റനേകം നോവലുകളിലൂടെയും ഇംഗ്‌ളീഷ് രചനകളിലൂടെയും അദ്ദേഹം സൃഷ്ടിച്ച ആശയലോകം അത്യന്തം വിപുലമാണ്. ചരിത്രബോധവും ശാസ്ത്രബോധവും ആത്മീയതയും സഹവര്‍ത്തിക്കുന്ന അസാധാരണമായൊരു മനസ്സിന്‍റെ ഉടമയാണ് അദ്ദേഹമെന്നും സമിതി പറഞ്ഞു. സര്‍ഗ്ഗവൈഭവവും ശാസ്ത്രബോധവും ഭാരതീയ സാംസ്‌കാരികാവബോധവും സഞ്ചയിച്ചെടുത്ത സി രാധാകൃഷ്ണൻ മലയാളത്തിന്‍റെ അഭിമാനമാണ്.
Also Read : ഇന്ത്യയിൽ നിന്ന് ഷാർജയിലേക്ക് വരുന്നവർക്ക് ഐസിഎയുടെ അനുമതി വേണ്ട: എയർ അറേബ്യ
മലയാളത്തിലും ഇംഗ്‌ളീഷിലുമായി അറുപതിലേറെ കൃതികള്‍; ശാസ്ത്രം, തത്വചിന്ത, സര്‍ഗ്ഗാത്മക സാഹിത്യം എന്നീ വൈവിധ്യപൂര്‍ണ്ണമായ മേഖലകളിലാകെ വ്യാപിച്ചുകിടക്കുന്ന രചനാലോകം. ഭാരതീയതയുടെയും മാനവികതയും ശാസ്ത്രവും ആത്മീയതയും കൊണ്ട് അന്യാദൃശവും വിപുലവും വിസ്മയാവഹവുമായ ഒരു രചനാലോകത്തിന്‍റെ പ്രജാപതിയാണ് സി രാധാകൃഷ്ണനെന്നും സമിതി അഭിപ്രായപ്പെട്ടു.
Also Read : കുവൈറ്റ് ദിനാറിന് റെക്കോര്‍ഡ് വില; നേട്ടമുണ്ടാക്കി പ്രവാസികള്‍, നാട്ടിലേക്ക് പണം ഒഴുകുന്നു
ഡോ എം. വി പിള്ള, കെ ജയകുമാര്‍ ഐഎഎസ്, ആഷാ മോനോന്‍, പി ശ്രീകുമാര്‍, കെ രാധാകൃഷ്ണന്‍ നായര്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌ക്കാരം നിര്‍ണ്ണയിച്ചത്. ആറ് പതിറ്റാണ്ടുകള്‍ നീളുന്ന നിഷ്ണാതമായ സാഹിത്യ സംഭാവനകളിലൂടെ മലയാളനോവല്‍ ചരിത്രത്തില്‍ ഈടാര്‍ന്ന സ്വന്തം അദ്ധ്യായം എഴുതിച്ചേര്‍ത്ത ധിഷണാശാലിയായ ഏകാന്ത സഞ്ചാരിയാണ് സി. രാധാകൃഷ്ണന്‍ എന്ന് സമിതി വിലയിരുത്തി.
നോവല്‍ നവകത്തിലൂടെയും മറ്റനേകം നോവലുകളിലൂടെയും ഇംഗ്‌ളീഷ് രചനകളിലൂടെയും അദ്ദേഹം സൃഷ്ടിച്ച ആശയലോകം അത്യന്തം വിപുലമാണ്. ചരിത്രബോധവും ശാസ്ത്രബോധവും ആത്മീയതയും സഹവര്‍ത്തിക്കുന്ന അസാധാരണമായൊരു മനസ്സിന്‍റെ ഉടമയാണ് അദ്ദേഹമെന്നും സമിതി പറഞ്ഞു. സര്‍ഗ്ഗവൈഭവവും ശാസ്ത്രബോധവും ഭാരതീയ സാംസ്‌കാരികാവബോധവും സഞ്ചയിച്ചെടുത്ത സി രാധാകൃഷ്ണൻ മലയാളത്തിന്‍റെ അഭിമാനമാണ്.
Also Read : ഇന്ത്യയിൽ നിന്ന് ഷാർജയിലേക്ക് വരുന്നവർക്ക് ഐസിഎയുടെ അനുമതി വേണ്ട: എയർ അറേബ്യ
മലയാളത്തിലും ഇംഗ്‌ളീഷിലുമായി അറുപതിലേറെ കൃതികള്‍; ശാസ്ത്രം, തത്വചിന്ത, സര്‍ഗ്ഗാത്മക സാഹിത്യം എന്നീ വൈവിധ്യപൂര്‍ണ്ണമായ മേഖലകളിലാകെ വ്യാപിച്ചുകിടക്കുന്ന രചനാലോകം. ഭാരതീയതയുടെയും മാനവികതയും ശാസ്ത്രവും ആത്മീയതയും കൊണ്ട് അന്യാദൃശവും വിപുലവും വിസ്മയാവഹവുമായ ഒരു രചനാലോകത്തിന്‍റെ പ്രജാപതിയാണ് സി രാധാകൃഷ്ണനെന്നും സമിതി അഭിപ്രായപ്പെട്ടു.