തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകിയ സുപ്രീംകോടതി വിധിക്കെതിരെ ഒക്ടോബർ ഒന്ന് തിങ്കളാഴ്ച സംസ്ഥാന വ്യപകമായി ശിവസേന ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ശിവസേന ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ആശുപത്രി അടക്കമുള്ള അവശ്യ സേവനങ്ങളെ ഹർത്താലിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.
മറ്റ് മത സംഘടനകളുമായി ചേർന്ന് വിധിക്കെതിരെ അപ്പീൽ നൽകും, യുക്തിയുടെ അടിസ്ഥാനത്തിലാണ് വിധിയെന്നും ശിവസേന കേരള രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾക്ക് പരമോന്നത നീതിപീഠത്തിന്മേലുള്ള വിശ്വാസം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ വിധിയെന്നും, ഭരണഘടനയുടെ നിർമ്മാണം നടക്കുന്നതിനേക്കാൾ മുമ്പുതന്നെ ശബരിമലയിലെ ആചാരങ്ങൾ നിലനിന്നിരുന്നുവെന്നും ഭുവനചന്ദ്രൻ പറഞ്ഞു.
ക്ഷേത്രത്തിലെ ആചാരങ്ങൾ എങ്ങനെവേണമെന്ന് ഒരു ഭരണഘടനയിലും എഴുതിവെച്ചിട്ടില്ല. അത് തീരുമാനിക്കാൻ ക്ഷേത്രം അധികൃതർക്കാണ് അവകാശം. ഈ വിഷയത്തിൽ ഭക്തരുടെ പ്രതിഷേധം കാണാതെപോകരുതെന്നും സ്ത്രീകളുടെ വിശ്വാസത്തെ അവഹേളിക്കുന്നതാണ് ഇപ്പോഴത്തെ വിധിയെന്നും ശിവസേന വ്യക്തമാക്കി. ആർഎസ്എസിന് അജണ്ടകളുണ്ടെന്നും അതിനാലാണ് കോടതി വിധിയെ അംഗീകരിക്കുന്നതെന്നും ഭുവനചന്ദ്രൻ ആരോപിച്ചു.
മറ്റ് മത സംഘടനകളുമായി ചേർന്ന് വിധിക്കെതിരെ അപ്പീൽ നൽകും, യുക്തിയുടെ അടിസ്ഥാനത്തിലാണ് വിധിയെന്നും ശിവസേന കേരള രാജ്യപ്രമുഖ് എം എസ് ഭുവനചന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾക്ക് പരമോന്നത നീതിപീഠത്തിന്മേലുള്ള വിശ്വാസം ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ വിധിയെന്നും, ഭരണഘടനയുടെ നിർമ്മാണം നടക്കുന്നതിനേക്കാൾ മുമ്പുതന്നെ ശബരിമലയിലെ ആചാരങ്ങൾ നിലനിന്നിരുന്നുവെന്നും ഭുവനചന്ദ്രൻ പറഞ്ഞു.
ക്ഷേത്രത്തിലെ ആചാരങ്ങൾ എങ്ങനെവേണമെന്ന് ഒരു ഭരണഘടനയിലും എഴുതിവെച്ചിട്ടില്ല. അത് തീരുമാനിക്കാൻ ക്ഷേത്രം അധികൃതർക്കാണ് അവകാശം. ഈ വിഷയത്തിൽ ഭക്തരുടെ പ്രതിഷേധം കാണാതെപോകരുതെന്നും സ്ത്രീകളുടെ വിശ്വാസത്തെ അവഹേളിക്കുന്നതാണ് ഇപ്പോഴത്തെ വിധിയെന്നും ശിവസേന വ്യക്തമാക്കി. ആർഎസ്എസിന് അജണ്ടകളുണ്ടെന്നും അതിനാലാണ് കോടതി വിധിയെ അംഗീകരിക്കുന്നതെന്നും ഭുവനചന്ദ്രൻ ആരോപിച്ചു.