ആപ്പ്ജില്ല

പ്രാര്‍ഥനാമുറിയില്‍ ഗ്യാസ് ലീക്ക്, 6 എ.സികള്‍ ഒരുമിച്ച് പൊട്ടിത്തെറിച്ചു; പള്ളിയ്ക്കുള്ളിൽ 11 മരണം

പള്ളിയ്ക്കുള്ളിലെ ആറ് എയർ കണ്ടീഷനറുകളാണ് പൊട്ടിത്തെറിച്ചത്. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. സംഭവസമയത്ത് 50ഓളം ആളുകൾ പള്ളിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

Samayam Malayalam 5 Sept 2020, 3:35 pm
ധാക്ക։ ബംഗ്ലാദേശിലെ ഒരു പള്ളിയ്ക്കുള്ളി‍ൽ എയര്‍ കണ്ടീഷണറുകള്‍ പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. 50ലധികം ആളുകള്‍ക്ക് പരിക്കേറ്റു. നാരായണ്‍ ഗഞ്ചിലെ ഫത്തുള്ളയിലെ ഒരു പള്ളിയിലുണ്ടായ അപകടത്തിലാണ് ഇത്രയധികം ആളുകള്‍ മരിച്ചത്. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് അപകടമുണ്ടായത് എന്ന് ബംഗ്ലാദേശ് ദിനപത്രം ധാക്കാ ട്രിബ്യൂൺ റിപ്പോർട്ടു ചെയ്തു.
Samayam Malayalam Bangladesh Explosion
ധാക്കയിലുണ്ടായ സ്ഫോടനം - AP


Also Read : 'ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് പോകൂ'; കമ്പനികൾക്ക് 1,615 കോടിയുടെ ഇളവുകള്‍ പ്രഖ്യാപിച്ച് ജപ്പാന്‍

ആശുപത്രിയില്‍ ചികിത്സയിൽ കഴിയുന്ന ആരുടേയും നില ഗുരുതരമല്ലെന്ന് ധാക്ക മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റല്‍ കോര്‍ഡിനേറ്റര്‍ സമന്ത ലാല്‍ സെൻ അറിയിച്ചു.

Also Read : രാജ്യത്തേക്ക് കടക്കുന്നതിനുള്ള കൊവിഡ് പരിശോധനയ്ക്ക് ഇളവ് വരുത്തി അബുദാബി

പള്ളിക്കുളിലെ ആറ് എയര്‍ കണ്ടീഷനറുകളാണ് പൊട്ടിത്തെറിച്ചത്. പള്ളിയിലേക്ക് പോകുന്ന ഗ്യാസ് ചോര്‍ന്നതാണ് അപകടത്തിന് കാരണമായിരിക്കുന്നത് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പൈപ്പ്ലൈനിൽ നിന്ന് ഗ്യാസ് ചോർന്ന് ജനാലകൾ അടച്ചതിനാൽ ഉള്ളിൽ നിറയുകയും ചെയ്യുകയായിരുന്നു. ഇതിനിടെ, ആരെങ്കിലും എസിയോ ഫാനോ ഓൺ ആക്കുകയോ ഓഫ് ആക്കുകയോ ശ്രമിച്ചപ്പോൾ ഉണ്ടായ തീപ്പൊരി കാരണം സ്‌ഫോടനമുണ്ടായതെന്ന് അധികൃതർ പറഞ്ഞു.

Also Read : മയക്കുമരുന്ന് കേസ്: ഇന്ന് കൂടുതല്‍ അറസ്റ്റിന് സാധ്യത, പ്രമുഖരിലേക്ക് അന്വേഷണം

അപകടസമയത്ത് പ്രാര്‍ത്ഥനകള്‍ അവസാനിക്കാറായിരുന്നു. മരിച്ചവര്‍ക്ക് 60 മുതല്‍ 70 ശതമാനം വരെ പൊള്ളലേറ്റിരുന്നുവെന്നാണ് ധാക ട്രിബ്യൂൺ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്