ആപ്പ്ജില്ല

125 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

മാളത്തിൽ വിശ്രമിക്കുകയായിരുന്ന ദിനോസർ അഗ്നിപർവ്വത സ്ഫോടനത്തിൽ അകപ്പെടുകയായിരുന്നു എന്നാണ് കരുതുന്നത്.

Samayam Malayalam 21 Sept 2020, 7:32 pm
125 ദശലക്ഷം വർഷം പഴക്കമുള്ള രണ്ട് ദിനോസറുകളുടെ ഫോസിലുകൾ ചൈനയിലെ പുരാവസ്തു ഗവേഷകർ കണ്ടെത്തി. ലുജിയാറ്റൂണിലാണ് പുതിയ ഇനം സ്പീഷീസിനെ കണ്ടെത്തിയിരിക്കുന്നത്. മാളത്തിൽ വിശ്രമിക്കുന്നതിനിടെ അഗ്നിപർവ്വത സ്ഫോടനത്തിൽ അകപ്പെട്ടു പോയവയുടെ ഫോസിലാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് ഗവേഷകർ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
Samayam Malayalam dinoser
കേടുപാടുകൾ സംഭവിക്കാത്ത ദിനോസറിന്റെ അവശിഷ്ടങ്ങളാണ് ലഭിച്ചത്.


ചൈനയിൽ നിന്നും ലഭിച്ച ദിനോസറിന്റെ അവശിഷ്ടം


'ഇവ ജീവനോടയോ അതല്ലെങ്കിൽ മരണത്തിനു തൊട്ടു പിന്നാലെയോ ലാവയ്ക്കുള്ളിൽ അകപ്പെട്ടുവെന്നാണ് ഞങ്ങൾ കരുതുന്നത്.'
റോയൽ ബെൽജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാച്ചുറൽ സയൻസസിലെ പാലിയന്റോളജിസ്റ്റ് പാസ്കൽ ഗോഡെഫ്രോയിറ്റ് പറഞ്ഞു. പോംപെയിൽ സംഭവിച്ചതിനോട് വളരെ സാമ്യം ഇവയ്ക്കുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. പുതിയ സ്പീഷീസിന് ചാങ്‌മിയാനിയ ലിയോണിൻ‌ജെൻസിസ് എന്നാണ് പേരു നൽകിയിരിക്കുന്നത്.

Also Read: പൂച്ചകളിലെ കൊറോണ വൈറസ് അകറ്റിയ മരുന്ന് കൊവിഡ്-19 നെ തുരത്തുമോ? പഠനം

ക്രറ്റേഷ്യസ് കാലത്താണ് ഇവ ജീവിച്ചിരുന്നത് എന്നാണ് കരുതുന്നത്. ഇവയ്ക്ക് വളരെ വേഗത്തിൽ ഓടാൻ കഴിയുമായിരുന്നു എന്നാണ് ഇവയുടെ കാലിന്റേയും വാലിന്റെയും ഘടനയിൽ നിന്നും വ്യക്തമാകുന്നത്. 1.2 മീറ്റർ നീളം ഉണ്ടായിരുന്നുവെന്നും ഗവേഷകർ വ്യക്തമാക്കി. ഇവയ്ക്ക് മാളങ്ങൾ കുഴിക്കാൻ കഴിയുമായിരുന്നു എന്നും ഗവേഷകർ പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്