ആപ്പ്ജില്ല

തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ സ്ഫോടനം: പാകിസ്ഥാനിൽ 133 മരണം

പെഷാവര്‍ സൈനികസ്കൂള്‍ ആക്രമണത്തിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണം

Samayam Malayalam 14 Jul 2018, 8:42 am
പെഷവാര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാക്കിസ്ഥാനിലെ ബലൂചിസ്താൻ, ഖൈബര്‍ പഖ്‍‍തൂൺഖ്വ പ്രവിശ്യകളിലുണ്ടായ രണ്ട് സ്ഫോടനങ്ങളിൽ സ്ഥാനാര്‍ത്ഥിടക്കം 133 പേര്‍ മരിച്ചു. 200ലേറെ പേര്‍ക്ക് പരിക്കുണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടത്തു.
Samayam Malayalam pakistan


ബലൂചിസ്ഥാൻ അവാമി പാര്‍ട്ടി നേതാവും സ്ഥാനാര്‍ഥിയുമായ സിറാജ് റെയ്സാനിയാണ് മസ്തൂങ് പ്രദേശത്തുണ്ടായ ചാവേര്‍ സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്. ബലൂചിസ്താൻ മുൻ മുഖ്യമന്ത്രി നവാബ് അസ്‍‍ലം റെയ്സാനിയുടെ സഹോദരനാണ് കൊല്ലപ്പെട്ട സിറാജ് റെയ്സാനി.

എം.എം.എ എന്ന പാര്‍ട്ടിയുടെ നേതാവ് അക്രം ഖാൻ ദുവാനിയുടെ റാലിയ്ക്കിടെയായിരുന്നു രണ്ടാമത്തെ സ്ഫോടനം. സ്ഫോടനത്തിൽ അഞ്ചുപേര്‍ മരിക്കുകയും 37 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. അതേസമയം ദുറാനി പരിക്കേൽക്കാതെ രക്ഷപെട്ടു. തെഹ്രീക് ഇ ഇൻസാഫ് നേതാവ് ഇമ്രാൻ ഖാനെതിരെയാണ് ദുറാനി മത്സരിക്കുന്നത്. ഭയന്നു പിന്മാറില്ലെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും ദുറാനി മാധ്യമങ്ങളോടു പറഞ്ഞു.

2014ൽ പെഷാവര്‍ സൈനികസ്കൂളിൽ 149 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാനിലുണ്ടാകുന്ന ഏറ്റവും വലിയ ആക്രമണമാണിത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്