ബ്രുമാഡിഞ്ഞോ: ബ്രസീലിലെ മിനാസ് ജെറിസില്‍ മൈനിങ് അണക്കെട്ട് തകർന്ന് മരിച്ചവരുടെ എണ്ണം 150 ആയി. 180ലധികം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് മിനാസ് ഗെരെയ്സ് സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരേഗമിക്കുകയാണ്. തെക്കുകിഴക്കൻ ബ്രസീലിലെ ബ്രുമാഡിൻഞ്ഞോ നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ബ്രുമാഡിൻഞ്ഞോ നഗരത്തിനോട് ചേർന്നുള്ള മൈനിംഗ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ട് തകരുകയായിരുന്നു. ദുരന്തത്തിന് പിന്നാലെ കാണാതായ 200ഓളം പേരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവും ലഭിച്ചിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
തകര്‍ന്ന ഡാമിൽനിന്ന് പുറത്തേക്കൊഴുകിയ വെള്ളം ബ്രുമാഡിൻഹോ നഗരത്തെ പൂര്‍ണമായും തുടച്ചുനീക്കി. മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദുരന്തത്തില്‍ ആയിരത്തിലധികം പേര് ഭവനരഹിതരായതായാണ് കണക്ക്.
തകര്‍ന്ന ഡാമിൽനിന്ന് പുറത്തേക്കൊഴുകിയ വെള്ളം ബ്രുമാഡിൻഹോ നഗരത്തെ പൂര്‍ണമായും തുടച്ചുനീക്കി. മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്. ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഇവിടങ്ങളില്‍ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദുരന്തത്തില്‍ ആയിരത്തിലധികം പേര് ഭവനരഹിതരായതായാണ് കണക്ക്.