കയ്റോ: ഈജിപ്തിലെ വടക്കൻ സിനായിലെ മുസ്ലിം പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 235 ആയി. ബോംബ് സ്ഫോടനത്തിലും വെടിവെയ്പിലും 109 പേര്‍ക്ക് പരിക്കേറ്റു. വടക്കൻ സിനായിലെ അൽ റൗഡ പള്ളിയിൽ വെള്ളഇയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയിലായിരുന്നു സ്ഫോടനം.
നാലു വാഹനങ്ങളിലായി എത്തിയവര്‍ പ്രാര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. സ്ഫോടനത്തിനുശേഷം വാതിലുകള്‍ക്കു സമീപം നിലയുറപ്പിച്ച അക്രമികള്‍ പുറത്തേയ്ക്ക് ഓടിയവര്‍ക്കു നേരെയും നിറയൊഴിച്ചു. ഈജിപ്തിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായത്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താൻ ഈജിപ്ത് പ്രസിഡൻ്റിന്‍റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേര്‍ന്നിട്ടുണ്ട്.
നാലു വാഹനങ്ങളിലായി എത്തിയവര്‍ പ്രാര്‍ത്ഥന നടത്തുന്നവര്‍ക്കെതിരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. സ്ഫോടനത്തിനുശേഷം വാതിലുകള്‍ക്കു സമീപം നിലയുറപ്പിച്ച അക്രമികള്‍ പുറത്തേയ്ക്ക് ഓടിയവര്‍ക്കു നേരെയും നിറയൊഴിച്ചു. ഈജിപ്തിന്‍റെ ചരിത്രത്തിൽ ഏറ്റവും വലിയ ആക്രമണമാണ് ഉണ്ടായത്.
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. സ്ഥിതിഗതികള്‍ വിലയിരുത്താൻ ഈജിപ്ത് പ്രസിഡൻ്റിന്‍റെ നേതൃത്വത്തിൽ അടിയന്തരയോഗം ചേര്‍ന്നിട്ടുണ്ട്.