ഇസ്ലാമാബാദ്: പടിഞ്ഞാറൻ പാകിസ്താനിലെ ക്വേറ്റയിൽ മുസ്ലിം പള്ളിയിലുണ്ടായ ബോംബ് സ്ഫോടത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 28 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. വെള്ളിയാഴ്ച പ്രാർത്ഥനകൾ നടക്കുന്നതിനിടെയാണ് പള്ളിക്കുള്ളിൽ സ്ഫോടനം ഉണ്ടായത്. പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകിയ പുരോഹിതനു സമീപത്താണ് സ്ഫോടനം ഉണ്ടായത്. കൊല്ലപ്പെട്ടവരിൽ പുരോഹിതനും ഉണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രദേശത്തെ നൂറോളം മോസ്കുകൾക്ക് സുരക്ഷ ഒരുക്കിയതായി പോലീസ് വ്യക്തമാക്കി.
നിഷ്കളങ്കരായ മനുഷ്യരെ വിശുദ്ധമാസത്തിൽ കൊലപ്പെടുത്തിയവരോട് ക്ഷമിക്കാനാവില്ലെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രി ജാം കമൽ ഖാൻ അൽയാനി പറഞ്ഞു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ജാം കമൽ ഖാൻ അനുശോചനം അറിയിച്ചു.
നിഷ്കളങ്കരായ മനുഷ്യരെ വിശുദ്ധമാസത്തിൽ കൊലപ്പെടുത്തിയവരോട് ക്ഷമിക്കാനാവില്ലെന്ന് ബലൂചിസ്ഥാൻ മുഖ്യമന്ത്രി ജാം കമൽ ഖാൻ അൽയാനി പറഞ്ഞു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളെ ജാം കമൽ ഖാൻ അനുശോചനം അറിയിച്ചു.