ജക്കാർത്ത: ഇന്തോനേഷ്യയുടെ തീരങ്ങളില്‍ ആഞ്ഞടിച്ച രാക്ഷസത്തിരമാലകളില്‍ മരണപ്പെട്ടത് 373 പേർ. ജാവ, സുമാത്ര ദ്വീപുകളുടെ തീരങ്ങളിലടിച്ച സുനാമിയിൽ മരണപ്പെട്ടവരുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 1400 പേർക്ക് സുനാമിയിൽ പരിക്കേറ്റു. നാഷണൽ ഡിസാസ്റ്റർ ഏജൻസിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. അപകടത്തില്‍പ്പെട്ട 128 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും നാഷണൽ ഡിസാസ്റ്റർ ഏജൻസി അറിയിച്ചു. ശനിയാഴ്ച രാത്രി പ്രാദേശിക സമയം 9.30-ന് ദക്ഷിണ സുമാത്രയിലും പടിഞ്ഞാറൻ ജാവയിലുമാണ് സുനാമി ആഞ്ഞടിച്ചത്. നൂറുകണക്കിനു കെട്ടിടങ്ങൾ തകര്‍ന്നു. ജാവ, സുമാത്ര ദ്വീപികൾക്കിടയിലെ സുണ്ട കടലിടുക്കിലുള്ള ബീച്ചുകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. വടക്കൻ ജാവയിലെ കരീറ്റ ബീച്ച് സുനാമിയിൽ പൂർണമായി തകർന്നു.
അനാക് ക്രാക്കത്തുവ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ സമുദ്രാടിത്തട്ടിലെ മണ്ണിടിഞ്ഞതാണ് സുനാമിക്കു കാരണമായത്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് സാധാരണ സുനാമി ഉണ്ടാകാറില്ല. ജലത്തിന്റെ സ്ഥാനഭ്രംശമോ മണ്ണിടിച്ചിലോ ആണ് സുനാമിക്കു കാരണമെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
നേരത്തേ ചുഴലിക്കാറ്റും ഇന്തോനേഷ്യയെ നടുക്കിയിരുന്നു. ചുഴലിക്കാറ്റിൽ സുലേവസി, പാലു നഗരത്തിലുണ്ടായ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് ഇന്തോനേഷ്യയില്‍ ദുരിതം വിതച്ച് അടുത്ത ദുരന്തമെത്തിയത്. 2004 ഡിസംബർ 26ന് ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ നിരവധി പേര് മരണപ്പെട്ടിരുന്നു.
അനാക് ക്രാക്കത്തുവ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ സമുദ്രാടിത്തട്ടിലെ മണ്ണിടിഞ്ഞതാണ് സുനാമിക്കു കാരണമായത്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് സാധാരണ സുനാമി ഉണ്ടാകാറില്ല. ജലത്തിന്റെ സ്ഥാനഭ്രംശമോ മണ്ണിടിച്ചിലോ ആണ് സുനാമിക്കു കാരണമെന്ന് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.
നേരത്തേ ചുഴലിക്കാറ്റും ഇന്തോനേഷ്യയെ നടുക്കിയിരുന്നു. ചുഴലിക്കാറ്റിൽ സുലേവസി, പാലു നഗരത്തിലുണ്ടായ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് ഇന്തോനേഷ്യയില്‍ ദുരിതം വിതച്ച് അടുത്ത ദുരന്തമെത്തിയത്. 2004 ഡിസംബർ 26ന് ഇന്തോനേഷ്യയിലുണ്ടായ സുനാമിയിൽ നിരവധി പേര് മരണപ്പെട്ടിരുന്നു.