വാഷിങ്ടൺ: യുഎസിലെ പെൻസിൽവാനിയയിലെ ഒരു കാര്‍ വാഷിങ് കേന്ദ്രത്തിലുണ്ടായ വെടിവെയ്പ്പിൽ നാലുപേര്‍ കൊല്ലെപ്പട്ടു. സംഭവത്തിൽ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പീറ്റ്സ്ബര്‍ഗിൽ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഒരു ചെറുപട്ടണത്തിലാണ് സംഭവമെന്ന് പോലീസ് അറിയിച്ചു.
വെടിവെയ്പ്പിൽ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പോലീസ് ആദ്യം നല്‍കിയ വിവരം. എആര്‍ 15 സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. കുടുംബവഴക്കാണ് വെടിവെയ്‍പ്പിലേയ്ക്ക് നയിച്ചത്.
പ്രാദേശികസമയം വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു സംഭവം. വെടിവെയ്പ്പ് നടത്തിയ തിമോത്തി ഓബ്രിയൻ സ്മിത്തിന് (28) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഇരകളായവരിൽ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമുണ്ടെന്ന് പോലീസ് അറിയിച്ചു.
വെടിവെയ്പ്പിൽ അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു പോലീസ് ആദ്യം നല്‍കിയ വിവരം. എആര്‍ 15 സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചായിരുന്നു ആക്രമണം. കുടുംബവഴക്കാണ് വെടിവെയ്‍പ്പിലേയ്ക്ക് നയിച്ചത്.
പ്രാദേശികസമയം വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു സംഭവം. വെടിവെയ്പ്പ് നടത്തിയ തിമോത്തി ഓബ്രിയൻ സ്മിത്തിന് (28) ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഇരകളായവരിൽ രണ്ട് സ്ത്രീകളും മൂന്ന് പുരുഷന്മാരുമുണ്ടെന്ന് പോലീസ് അറിയിച്ചു.