കെയ്റോ: ഏഴ് ഇസ്ലാമിക രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് അമേരിക്കയിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കി യു.എസ് ഭരണകൂടം. ഇതിന്റെ ഭാഗമായി ആറ് യാത്രികരെ കെയ്റോ വിമാനത്താവളത്തിൽ തടഞ്ഞു. അമേരിക്കയിലേക്കുള്ള വിമാനം കയറാൻ ഇവരെ അനുവദിച്ചില്ല. ഇതിൽ അഞ്ച് പേർ ഇറാഖിൽ നിന്നുള്ളവരും ഒരാൾ യെമൻ പൗരനുമാണ്.
അമേരിക്കയിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്കുള്ള യാത്രികരായിരുന്നു ഇവർ. ഇൗജിപ്ത് എയറിന്റെ വിമാനത്തിൽ കയറാനെത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത്. ആറ് യാത്രികർക്കും അമേരിക്കയുടെ അഭയാർഥി പദ്ധതി പ്രകാരമാണോ വിസ അനുവദിച്ചതെന്ന് അറിയില്ലെന്ന് യു.എൻ അഭയാർഥി എജൻസി വക്താവ് പ്രതികരിച്ചു.
ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സോമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് മൂന്ന് മാസത്തേക്ക് അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കുന്ന ബില്ലിലാണ് ഇന്ന് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് ഒപ്പുവെച്ചിട്ടുള്ളത്.
5 iraqis yemeni barred cairo new york flight after donald trumps ban.
അമേരിക്കയിലെ ജോൺ എഫ് കെന്നഡി വിമാനത്താവളത്തിലേക്കുള്ള യാത്രികരായിരുന്നു ഇവർ. ഇൗജിപ്ത് എയറിന്റെ വിമാനത്തിൽ കയറാനെത്തിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞത്. ആറ് യാത്രികർക്കും അമേരിക്കയുടെ അഭയാർഥി പദ്ധതി പ്രകാരമാണോ വിസ അനുവദിച്ചതെന്ന് അറിയില്ലെന്ന് യു.എൻ അഭയാർഥി എജൻസി വക്താവ് പ്രതികരിച്ചു.
ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സോമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് മൂന്ന് മാസത്തേക്ക് അമേരിക്കയിൽ പ്രവേശിക്കുന്നത് വിലക്കുന്ന ബില്ലിലാണ് ഇന്ന് പ്രസിഡൻറ് ഡൊണൾഡ് ട്രംപ് ഒപ്പുവെച്ചിട്ടുള്ളത്.
5 iraqis yemeni barred cairo new york flight after donald trumps ban.