അങ്കാറ: സിറിയൻ അതിർത്തിയിലുള്ള പൊലീസ് ആസ്ഥാനത്തുണ്ടായ സ്ഫോടനത്തിൽ ഒമ്പത് പേർ മരിക്കുകയും 45 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുർദുകൾക്ക് ഭൂരിപക്ഷമുള്ള മേഖലയിലാണ് സ്ഫോടനമുണ്ടായത്. ഐഎസിനും കുര്‍ദുകള്‍ക്കുമെതിരെ കഴിഞ്ഞ ദിവസം തുര്‍ക്കി സൈനിക നീക്കം ആരംഭിച്ചിരുന്നു.
കുര്‍ദിഷ് വര്‍കേഴ്സ് പാര്‍ട്ടിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. തുർക്കിയിലെ പ്രതിപക്ഷ നേതാവായ കമാൽ കുച്ദരോഗ്ലുവിനെതിരെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വധശ്രമം നടന്നിരുന്നു. ആക്രമണത്തില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു, എന്നാല്‍ കമാൽ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കുര്‍ദിഷ് വര്‍കേഴ്സ് പാര്‍ട്ടിയാണ് വധശ്രമം നടത്തിയതെന്ന് തുര്‍ക്കി സര്‍ക്കാര്‍ പറഞ്ഞിരുന്നു.
കുര്‍ദിഷ് വര്‍കേഴ്സ് പാര്‍ട്ടിയാണ് സ്ഫോടനത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. തുർക്കിയിലെ പ്രതിപക്ഷ നേതാവായ കമാൽ കുച്ദരോഗ്ലുവിനെതിരെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വധശ്രമം നടന്നിരുന്നു. ആക്രമണത്തില്‍ മൂന്ന് സുരക്ഷ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു, എന്നാല്‍ കമാൽ വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. കുര്‍ദിഷ് വര്‍കേഴ്സ് പാര്‍ട്ടിയാണ് വധശ്രമം നടത്തിയതെന്ന് തുര്‍ക്കി സര്‍ക്കാര്‍ പറഞ്ഞിരുന്നു.