ആപ്പ്ജില്ല

'കത്തിക്കരിഞ്ഞ സൈക്കിളും മരക്കഷ്ണങ്ങളും'; ഓസ്‌ട്രേലിയയിലെ കാട്ടുതീയ്ക്ക് പ്രതീകമായി ക്രിസ്തുമസ് ട്രീ

സമ്മാനപ്പൊതികള്‍, കത്തിക്കരിഞ്ഞ സൈക്കിള്‍, പാതികരിഞ്ഞ മരക്കഷ്ണങ്ങള്‍, ഒരു ഫയര്‍ അലാം എന്നിവയെല്ലാം ഉപയോഗിച്ചാണ് ഈ ക്രിസ്തുമസ് ട്രീ ഉണ്ടാക്കിയിരിക്കുന്നത്.

Samayam Malayalam 22 Dec 2019, 12:26 pm
കാന്‍ബെറ: ആരും സംശയിക്കണ്ട, ഇത് ക്രിസ്തുമസ് ട്രീ തന്നെയാണ്. എന്നാല്‍, ഒരു പ്രത്യേകതയുണ്ട്. ഓസ്‌ട്രേലിയയെ ചുട്ടെരിക്കുന്ന കാട്ടുതീയ്ക്കു പ്രതീകമായി നാട്ടുകാര്‍ നിര്‍മ്മിച്ചതാണ്. കത്തിക്കരിഞ്ഞ സൈക്കിള്‍, പാതികരിഞ്ഞ മരക്കഷ്ണങ്ങള്‍, ഒരു ഫയര്‍ അലാം എന്നിവയെല്ലാം ഈ ക്രിസ്തുമസ് ട്രീയിലുണ്ട്. ഓസ്‌ട്രേലിയയില്‍ തുടരെ തുടരെ ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തില്‍ ജനജീവിതം ദു:സ്സഹമാകുന്നുണ്ടെങ്കിലും അതിലൊന്നും തളരാതെ ക്രിസ്തുമസിനെ വരവേല്‍ക്കുകയാണ് ഈ ജനത.
Samayam Malayalam Burnt Christmas Tree


സിഡ്‌നിയിലെ ബിസിനസ് കേന്ദ്രത്തിലാണ് കരിഞ്ഞ ക്രിസ്തുമസ് ട്രീ പ്രദര്‍ശിപ്പിച്ചത്. ഓസ്‌ട്രേലിയയിലെ കാട്ടുതീയില്‍ വീടുകളും ഉപജീവനമാര്‍ഗ്ഗവുമെല്ലാം നഷ്ടപ്പെട്ട ആളുകള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഓസ്‌ട്രേലിയയിലെ റെഡ് ക്രോസ് ആണ് ഇതിനു പിന്നില്‍. ഇതിലൂടെ അവര്‍ക്ക് ധനസമാഹരണത്തിനുള്ള കാമ്പെയിനും തുടക്കമിട്ടു.

എട്ടു പേരുടെ മരണത്തിനിടയാക്കിയ കാട്ടുതീയുടെ നടുക്കം ഇപ്പോഴും അവരില്‍ നിന്നും മാഞ്ഞിട്ടില്ല. എന്നാലും ക്രിസ്തുമസ് ആഘോഷിക്കാന്‍ തന്നെ തീരുമാനിച്ചിരിക്കുകയാണ് അവര്‍. കാട്ടുതീയില്‍ 700 വീടുകള്‍ നശിക്കുകയും 3 മില്ല്യണ്‍ ഏക്കറോളം കൃഷി ഭൂമി നശിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉഷ്ണതരംഗത്തിന്റെ നാലാം ദിനമാണ് ഓസ്‌ട്രേലിയയില്‍ കടന്നുപോയത്. അഞ്ച് സംസ്ഥാനങ്ങളിലായി 200 ഓളം കാട്ടുതീകള്‍ ഉണ്ടായി.

കല്‍ക്കരി, പ്രകൃതി വാതകം, എണ്ണ എന്നിവ ഉല്‍പ്പാദിപ്പിക്കുന്ന സ്ഥലങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഈ കാലാവസ്ഥ വ്യതിയാനം ജീവിതത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് അവിടുത്തെ ജനങ്ങള്‍. എന്നാല്‍, രാജ്യത്ത് ഉണ്ടാകുന്ന ഈ കാലാവസ്ഥ വ്യതിയാനങ്ങള്‍ സാധാരണമാണെന്ന് ജനങ്ങളെ പറഞ്ഞ് ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ് മോറിസണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്