ആപ്പ്ജില്ല

കൊവിഡ് ചികിത്സയ്ക്ക് കഞ്ചാവും സഹായിക്കും; യുഎസ് സര്‍വകലാശാലയുടെ പഠനം

കഞ്ചാവിലെ ലഹരി ഉത്പാദിപ്പിക്കാത്ത രാസപദാർത്ഥമാണ് കന്നബിഡിയോള്‍ അല്ലെങ്കില്‍ സിബിഡി. ഇതാണ് ശ്വാസ സംബന്ധമായ പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

Samayam Malayalam 18 Jul 2020, 1:57 pm
ന്യൂയോർക്ക്։ ലോകത്താകമാനമുള്ള കൊവിഡ് രോഗികളെ മരണത്തിലേക്ക് തള്ളിവിടുന്നതിന് പ്രധാന കാരണമായി കാണുന്നത് ശ്വാസകോശത്തിനുണ്ടാകുന്ന വീക്കമാണ്. എന്നാല്‍, ഇതിന് ഫലപ്രദമായ പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം ഗവേഷകര്‍. ലഹരിമരുന്നായ കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നബിഡിയോള്‍ അല്ലെങ്കില്‍ സിബിഡി എന്ന രാസസപദാര്‍ത്ഥം ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read : മുംബൈയിൽ കൊവിഡ് ഭീതി ഒതുങ്ങുമ്പോള്‍ മഹാരാഷ്ട്രയ്ക്ക് ആശങ്കയായി പൂനെ

കഞ്ചാവിൽ ലഹരി ഉത്പാദിപ്പിക്കാത്ത രാസപദാര്‍ത്ഥമാണ് സിബിഡി. ഇതിന് നിരവധി ചികിത്സാഗുണങ്ങളാണുള്ളത്. വേദനസംഹാരിയായിട്ടും ആന്തരിക അവയവങ്ങളുടെ വീക്കത്തിനും, ഉത്കണ്ഠായ്ക്കാള്ള മരുന്നുകളിലും സിബിഡി ഉപയോഗിക്കാമെന്നും കണ്ടെത്തിയിട്ടുണ്ട്. യുഎസിലെ അഗസ്റ്റ് യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവഷകരാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

അതിന് പുറമെ, ശ്വാസകോശ സംബന്ധമായ പല അസുഖങ്ങളിലും മരണം വരെ ഉണ്ടാക്കുവാന്‍ സാധ്യതയുള്ള അക്യുട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം സിബിഡി സഹായിക്കുമെന്നും പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. അതിഗുരുതരമാകുന്ന സാഹചര്യത്തിലാണ് ഇത് ഉപയോഗിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കൊവിഡ്-19 രോഗബാധയില്‍ ഏറ്റവും വലിയ മരണകാരണങ്ങളാകുവാന്‍ കാരണം അക്യുട്ട് റസ്പിരേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം ആണ്. ഇതിന് പരിഹാരം ഉടന്‍ കണ്ടെത്തണമെന്ന് നടത്തിയ ചർ‍ച്ചയാണ് ഇത്തരം കണ്ടെത്തലിന് സഹായിച്ചത് എന്ന് ബബക് ബബൻ എന്ന ഗവേഷകന്‍ ഒരു മാധ്യമത്തോട് വ്യക്തമാക്കി.

ഒരു എലിയിൽ നടത്തിയ പരീക്ഷണത്തിലാണ് ഇതിന്റെ ഗുണം മനസ്സിലാക്കിയത്. ചികിത്സയ്ക്ക് മുന്‍പും ശേഷവും പ്രോ ഇന്‍ഫ്ലോമേറ്ററി സൈറ്റോകൈന്‍സ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ശരീരോഷ്മാവ് എന്നിവ മൂന്ന് പരിശോധിച്ചിരുന്നതായും ഇവര്‍ വ്യക്തമാക്കി.

Also Read : മൂന്ന് സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായും ഹോട്ട്സ്പോട്ടുകളാകുന്നു; വൈറസ് ബാധ കൂടുന്നതിനുള്ള കാരണങ്ങള്‍ ഇങ്ങനെ

ചികിത്സയ്ക്ക് മുൻപ് താഴ്ന്നിരുന്ന രക്തത്തിലെ ഓക്സിജന്റെ അളവ് ഉയരുകയും ഉയര്‍ന്നിരുന്ന സൈറ്റോകൈനും ശരീരോഷ്മാവും കുറയുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് നിര്‍ണായകമായ കണ്ടെത്തലാകുമെന്നാണ് ശാസ്ത്രലോകം നോക്കി കാണുന്നത്.

ഇതിന്റെ അടുത്ത ഘട്ടത്തിൽ സമാനമായ പഠനങ്ങള്‍ കൊവിഡ് ബാധിക്കുന്ന ഹൃദയം, തലച്ചോറ്, അന്നനാളം എന്നീ അവയവങ്ങളില്‍ നടത്തുമെന്നും ഗവേഷകര്‍ അറിയിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്