ആപ്പ്ജില്ല

കൊറോണ സ്ഥിരീകരിച്ചയാളെ ഉത്തരകൊറിയ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്!

വിദേശമാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിൻ്റെ നിർദേശ പ്രകാരമാണ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചയാളെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.

Samayam Malayalam 28 Feb 2020, 5:16 pm
പിയോങ്: കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചയാളെ ഉത്തര കൊറിയ വെടിവെച്ച് കൊന്നതായി റിപ്പോർട്ട്. വിദേശ മാധ്യമമായ ഐബിടി ടൈംസാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടത്. ഉത്തര കൊറിയൻ ഏകാധിപതി കിങ് ജോങ് ഉന്നിൻ്റെ നിർദേശ പ്രകാരമാണ് നടപടിയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Samayam Malayalam New Project (23)
സ്ഥിരീക്കാത്ത റിപ്പോർട്ടാണ് പുറത്ത് വന്നത്


Also Read:ഇറ്റലിയിൽ പിടിമുറുക്കി കൊറോണ; മാർപാപ്പയുടെ അനാരോഗ്യം ചർച്ചയാകുന്നു

വൈറസ് ബാധിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല. കഴിഞ്ഞയാഴ്‌ചയാണ് സംഭവം നടന്നത്. ചൈനയിൽ സന്ദർശനം നടത്തി മടങ്ങിയെത്തിയ ആളാണ് കൊല്ലപ്പെട്ടതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കൊറോണ വൈറസ് ബാധ രാജ്യത്തില്ലെന്ന് കിം നേരത്തെ പ്രഖ്യാപിച്ചിരുന്നു. സംശയം തോന്നിയ 141 പേരെ പരിശോധനകൾക്ക് വിധേയമാക്കുകയും വൈറസ് ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് വൈറസ് ബാധ സ്ഥിരീകരിച്ചയാളെ ഉത്തര കൊറിയ വെടിവെച്ച് കൊന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്.

Also Read: കൊറോണ; ഇന്നലെ മരിച്ചത് 70 പേര്‍; ഇറാന്‍ വൈസ് പ്രസിഡന്റിനും വൈറസ് ബാധ

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജനങ്ങളെ നിരീക്ഷിക്കാൻ ഉത്തര കൊറിയ പ്രത്യേക സജ്ജീകരണങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് നിർദേശം നൽകുകയും ചെയ്‌തു. കൊറോണ വൈറസ് ബാധ ഉത്തര കൊറിയ മറച്ചുവെക്കുകയാണെന്ന് നിരവധി വിദേശ മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്