ആപ്പ്ജില്ല

മുതിർന്ന അൽ ഖ്വയ്ദ നേതാവിനെ വധിച്ചതായി അഫ്ഗാൻ

സെന്‍ട്രല്‍ ഗാസ്നി പ്രവിശ്യയില്‍ നടത്തിയ ഒപ്പറേഷനിടെയാണ് അല്‍ ഖ്വയ്ദയുടെ ഉന്നത റാങ്കിലുള്ള അബു മുഹ്‌സിന്‍ അല്‍ മസ്രിയെ വധിച്ചതെന്നാണ് അഫ്ഗാൻ ഇന്‍റലിജൻസ് വിഭാഗം പറയുന്നത്

Samayam Malayalam 25 Oct 2020, 1:11 pm
കാബൂള്‍: അഫ്ഗാൻ സ്പെഷ്യൽ ഫോഴ്സ് നടത്തിയ ഓപ്പറേഷനിലൂടെ ഉന്നത റാങ്കിലുള്ള അല്‍ ഖ്വയ്ദ നേതാവിനെ വധിച്ചതായി അഫ്ഗാന്‍ ഇന്‍റലിജൻസ്. യുഎസിന്‍റെ വാണ്ടഡ് ലിസ്റ്റിലുള്ളയാളെയാണ് വധിച്ചതെന്നാണ് ഇന്‍റലിജൻസ് വിഭാഗം അറിയിച്ചതെന്ന് ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്.
Samayam Malayalam afghan forces
പ്രതീകാത്മക ചിത്രം. PHOTO: TOI


അല്‍ ഖ്വയ്ദയുടെ ഉയര്‍ന്ന പദവിയിലുള്ള അബു മുഹ്‌സിന്‍ അല്‍ മസ്രിയാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇയാള്‍ ഈജിപ്ഷ്യന്‍ പൗരനാണെന്നാണ് വിശ്വസിക്കുന്നത്. സെന്‍ട്രല്‍ ഗാസ്നി പ്രവിശ്യയില്‍ നടത്തിയ ഒപ്പറേഷനിടെയാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് അഫ്ഗാനിസ്ഥാൻ നാഷണൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി ട്വീറ്റ് ചെയ്തു.

Also Read : സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെയല്ല പറയേണ്ടത്; ട്രംപിന്റെ ഇന്ത്യയ്‌ക്കെതിരെയുള്ള 'Filthy' പരാമര്‍ശത്തില്‍ ബൈഡന്‍

അതേസമയം ഓപ്പറേഷനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങൾ അഫ്ഗാന്‍ പുറത്തുവിട്ടിട്ടില്ല. എപ്പോഴാണ് സംഭവം നടന്നതെന്നും വ്യക്തമല്ല. എഫ്ബിഐയുടെ 'മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ്' പട്ടികയിലുളള വ്യക്തിയാണ് അൽ മസ്രി. 2018 ഡിസംബറിലാണ് മസ്ത്രി ഇയാൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ചത്.

വിദേശസംഘടനയ്ക്ക് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നല്‍കി അമേരിക്കന്‍ പൗരന്മാരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്ലാണ് യുഎസ് അൽ മസ്രിയെ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.

Also Read : 'അച്ഛനാണ് കൊലപാതകി': ചേച്ചിയ്ക്ക് നീതി കിട്ടാനായി പോരാട്ടം ടിക് ടോക്കിൽ; ഇത് സാറയുടെ കഥ

താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ സമാധാന ചർച്ചകൾ നടക്കുന്നതിനിടെയാണ് അൽ മസ്രി കൊല്ലപ്പെട്ടന്ന വാർത്ത പുറത്തുവരുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്