ചിയാങ് റായ്: ഒടുവിൽ ലോകം കാത്തിരുന്ന ആശ്വാസവാർത്ത തായ‍്‍ലൻഡിൽ നിന്നെത്തി. ഗുഹക്കുള്ളിൽ കുടുങ്ങിപ്പോയ 12 കുട്ടികളെയും ഫുട്ബോൾ കോച്ചിനെയും രക്ഷാസേന പുറത്തെത്തിച്ചു. എല്ലാവരും സുരക്ഷിതരായി ഇനി പുതിയ ജീവിതത്തിലേക്ക്. 90 മുങ്ങൽ വിദഗ്ദർ അടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഉണ്ടായിരുന്നത്.
മൂന്ന് ദിവസത്തെ രക്ഷാദൗത്യത്തിനാണ് വിജയം കണ്ടത്. ഇതിനിടെ ഒരു മുങ്ങൽ വിദഗ്ദൻ ശ്വാസം കിട്ടാതെ മരിച്ചിരുന്നു. എന്നിട്ടും പതറാതെ മുന്നോട്ട് നീങ്ങിയ രക്ഷാ പ്രവർത്തകർ അസാധ്യമെന്ന് കരുതിയതാണ് സാധ്യമാക്കിയത്. രക്ഷപ്പെട്ടവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങിലായി എട്ട് പേരെ രക്ഷിച്ചിരുന്നു. കോച്ചിനെയും നാല് കുട്ടികളെയുമാണ് ഇന്ന് രക്ഷിച്ചത്. കുട്ടികൾ ഒരാഴ്ച ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും. കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്നാണ് ഇവർ ഗുഹക്കുള്ളിൽ കുടുങ്ങിപ്പോയത്.
മൂന്ന് ദിവസത്തെ രക്ഷാദൗത്യത്തിനാണ് വിജയം കണ്ടത്. ഇതിനിടെ ഒരു മുങ്ങൽ വിദഗ്ദൻ ശ്വാസം കിട്ടാതെ മരിച്ചിരുന്നു. എന്നിട്ടും പതറാതെ മുന്നോട്ട് നീങ്ങിയ രക്ഷാ പ്രവർത്തകർ അസാധ്യമെന്ന് കരുതിയതാണ് സാധ്യമാക്കിയത്. രക്ഷപ്പെട്ടവരെല്ലാം ആശുപത്രിയിൽ ചികിത്സയിലാണ്. എല്ലാവരുടെയും ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ രണ്ട് ദിവസങ്ങിലായി എട്ട് പേരെ രക്ഷിച്ചിരുന്നു. കോച്ചിനെയും നാല് കുട്ടികളെയുമാണ് ഇന്ന് രക്ഷിച്ചത്. കുട്ടികൾ ഒരാഴ്ച ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരിക്കും. കനത്ത മഴയെയും മണ്ണിടിച്ചിലിനെയും തുടർന്നാണ് ഇവർ ഗുഹക്കുള്ളിൽ കുടുങ്ങിപ്പോയത്.