വാഷിങ്ടൺ: ചൈനീസ് ആപ്ലിക്കേഷനായ ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നുവെന്ന ആരോപണം ഇന്ത്യയിൽ ശക്തമായി നിലനിൽക്കെ സമാനമായ ആരോപണവുമായി അമേരിക്ക. സുരക്ഷാ ഭീഷണിയുയർത്തുന്ന ടിക് ടോക് ചൈനയ്ക്കു വേണ്ടി ചാരപ്രവർത്തനം നടത്തുന്നുണ്ടെന്ന് മുതിർന്ന രണ്ട് അമേരിക്കൻ സെനറ്റർമാർ വ്യക്തമാക്കി. സെനറ്റ് അംഗങ്ങളായ ചക്ക് ഷമ്മർ, ടോം കോട്ടൻ എന്നിവരാണ് ടിക് ടോക്കിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. ടിക് ടോക്കിൻ്റെ പ്രവർത്തനത്തെ കുറിച്ച് അന്വേഷിക്കണം. എന്തെല്ലാം വിവരങ്ങളാണ് ചോർത്തപ്പെടുന്നതെന്ന് അന്വേഷിക്കണമെന്നും സെനറ്റർമാർ ആവശ്യപ്പെട്ടു.
വിവരങ്ങൾ ചോർന്നാൽ അത് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കും. ഈ സാഹചര്യം അമേരിക്കൻ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സെനറ്റർമാർ വ്യക്തമാക്കി. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ടിക് ടോക്ക് ശ്രമിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത നേടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അമേരിക്കയിൽ മാത്രം 11 കോടിയിലധികം പേരാണ് ടിക് ടോക് ഉപയോഗിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ഇത്രയും പേരിൽ നിന്നും വിവരങ്ങൾ ചോർന്നാൽ തെരഞ്ഞെടുപ്പ് അടക്കമുള്ള നിർണായക കാര്യങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്നാണ് സെനറ്റർമാരുടെ വാദം. കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ടിക് ടോക്കിനെതിരെ മുതിർന്ന സെനറ്റർമാർ രംഗത്ത് വന്നത്.
വിവരങ്ങൾ ചോർന്നാൽ അത് ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിക്കും. ഈ സാഹചര്യം അമേരിക്കൻ തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും സെനറ്റർമാർ വ്യക്തമാക്കി. ഉപയോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ ടിക് ടോക്ക് ശ്രമിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത നേടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
അമേരിക്കയിൽ മാത്രം 11 കോടിയിലധികം പേരാണ് ടിക് ടോക് ഉപയോഗിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും ചെറുപ്പക്കാരാണ്. ഇത്രയും പേരിൽ നിന്നും വിവരങ്ങൾ ചോർന്നാൽ തെരഞ്ഞെടുപ്പ് അടക്കമുള്ള നിർണായക കാര്യങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്നാണ് സെനറ്റർമാരുടെ വാദം. കഴിഞ്ഞ അമേരിക്കൻ തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായെന്ന ആരോപണം നിലനിൽക്കുമ്പോഴാണ് ടിക് ടോക്കിനെതിരെ മുതിർന്ന സെനറ്റർമാർ രംഗത്ത് വന്നത്.