വാഷിങ്ടൺ: പത്തു വർഷത്തേക്കുള്ള സൈനിക സഹകരണ കരാറില്‍ അമേരിക്കയും ഇസ്രയേലും ഒപ്പുവെച്ചു. പത്ത് മാസത്തോളം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ഒപ്പിട്ട കരാർ അനുസരിച്ച് 3800 കോടി അമേരിക്കൻ ഡോളറിന്‍റെ സൈനിക സഹായം അമേരിക്ക ഇസ്രയേലിന് നൽകും.
അമേരിക്ക ഒപ്പുവെക്കുന്ന ഏറ്റവും വലിയ സൈനിക സഹകരണ കരാറാണ് ഇത്. അമേരിക്കൻ വിദേശകാര്യ അണ്ടർ സെക്രട്ടറി തോമസ് ഷാനന്‍ നെതന്യാഹു സർക്കാറിന്റെ സുരക്ഷാ സമിതി തലവൻ ജേക്കബ് നഗേൽ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
പുതിയ കരാർ ഇസ്രയേലിന്റെ സുരക്ഷ ഉയർത്തുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ പറഞ്ഞു. ഇൗ ഉടമ്പടി ഇസ്രയേലി സൈന്യത്തെ കൂടുതൽ ബലപ്പെടുത്തുമെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.
അമേരിക്ക ഒപ്പുവെക്കുന്ന ഏറ്റവും വലിയ സൈനിക സഹകരണ കരാറാണ് ഇത്. അമേരിക്കൻ വിദേശകാര്യ അണ്ടർ സെക്രട്ടറി തോമസ് ഷാനന്‍ നെതന്യാഹു സർക്കാറിന്റെ സുരക്ഷാ സമിതി തലവൻ ജേക്കബ് നഗേൽ എന്നിവരാണ് കരാറിൽ ഒപ്പുവെച്ചത്.
പുതിയ കരാർ ഇസ്രയേലിന്റെ സുരക്ഷ ഉയർത്തുന്നതിൽ വലിയ പങ്ക് വഹിക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ പറഞ്ഞു. ഇൗ ഉടമ്പടി ഇസ്രയേലി സൈന്യത്തെ കൂടുതൽ ബലപ്പെടുത്തുമെന്ന് ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു.