ആപ്പ്ജില്ല

ഹംസ ബിൻലാദൻ കൊല്ലപ്പെട്ടു; സ്ഥിരീകരണവുമായി ട്രംപ്

ഹംസ കൊല്ലപ്പെട്ടെന്ന് കഴിഞ്ഞ മാസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ട്രംപ് തയ്യാറായിരുന്നില്ല.

Samayam Malayalam 14 Sept 2019, 8:30 pm
Samayam Malayalam hamsa bin ladan
വാഷിങ്ടൺ: ഭീകര സംഘടനയായ അൽ ഖായിദയുടെ തലവനായിരുന്ന ഉസാമ ബിൻലാദന്റെ മകൻ ഹംസ ബിൻലാദൻ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്-അഫ്ഗാൻ മേഖലയിലെ ഭീകരവിരുദ്ധ പോരാട്ടത്തിനിടെയാണ് ഹംസ കൊല്ലപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കി. വിവിധ ഭീകര സംഘടനകളെ ഏകോപിപ്പിക്കുന്നതിൽ ഹസം പ്രധാനിയായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി.

ബിൻ ലാദന്റെ 20 മക്കളിൽ പതിനഞ്ചാമനാണ് ഹംസ. ഇയാൾക്ക് 30 വയസാണ് പ്രതീക്ഷിക്കുന്നത്. ലാദന്റെ മൂന്നാം ഭാര്യയിലുള്ള മകനാണ് ഹംസ. ലാദന്റെ മറ്റൊരു മകനായ ഖാലിദ് ലാദനൊപ്പം 2011 കൊല്ലപ്പെട്ടിരുന്നു.

ഇമ്രാന്‍ ഖാന് വീണ്ടും തിരിച്ചടി; കശ്‍മീര്‍ ഐക്യദാര്‍ഢ്യ റാലി പരാജയം

2017ലാണ് ഹംസയെ യുഎസ് കരിമ്പട്ടികയിൽപ്പെടുത്തിയത്. അൽ ഖായിദയുടെ ഇപ്പോഴത്തെ തലവൻ അയ്മൻ അൽ സവാഹിരിയയുടെ കീഴിൽ ഹംസ വളരുമെന്ന് മുൻകൂട്ടിക്കണ്ടായിരുന്നു ഇത്. 2015ൽ സിറിയയിലെ ഭീകര സംഘടനകളോട് ഒന്നിച്ചുനിന്ന് പോരാടാൻ ആഹ്വാനംചെയ്യുന്ന ഹംസയുടെ വീഡിയോ പുറത്തുവന്നിരുന്നു. 2016ൽ സൗദി ഭരണകൂടത്തെ പുറത്താക്കുമെന്നും ഹംസ ഭീഷണി മുഴക്കിയിരുന്നു.

സൗദി അരാംകോയ്ക്ക് നേരെ ഡ്രോൺ ആക്രമണം

കഴിഞ്ഞ മാസം ആദ്യം ഹംസ കൊല്ലപ്പെട്ടെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇതിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല. ഹംസയുടെ മരണം മൂന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിരുന്നു. എന്നാൽ കൊല്ലപ്പെട്ട സ്ഥലമോ സമയമോ സംബന്ധിച്ച് വ്യക്തതയില്ലെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

2 വർഷം നീണ്ട സൈനിക നീക്കത്തിനൊടുവിലാണ് ഹംസയെ കൊലപ്പെടുത്താൻ കഴിഞ്ഞതെന്ന് ന്യൂയോർക്ക് ടൈംസിൽ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ട്രംപ് തയ്യാറായില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്