വാഷിങ്ടണ്‍: ധനകാര്യബില്‍ അമേരിക്കൻ സെനറ്റ് പാസാക്കിയതോടെ തൽക്കാലത്തേക്ക് സാമ്പത്തിക പ്രതിസന്ധി ഒഴിഞ്ഞു. മൂന്നാഴ്ചക്കിടെ അമേരിക്കയിൽ രണ്ടാം വട്ടം രൂപപ്പെട്ട സാമ്പത്തിക പ്രതിസന്ധിക്കാണ് ഇതോടെ പരിഹാരമായത്. 28 നെതിരെ 71 വോട്ടുകള്‍ക്കാണ് ബില്‍ സെനറ്റ് പാസാക്കിയത്.
ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്നു അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് യഥാസമയം പാസാക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം മാസവും ഖജനാവ് പൂട്ടുന്ന സ്ഥിതിയിലേക്ക് എത്തിയത്. ജനുവരിയില്‍ ബില്‍ സെനറ്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെ ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മൂന്നു ദിവസം സ്തംഭിച്ചിരുന്നു
കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിര്‍പ്പായിരുന്നു നിലവിലെ പ്രതിസന്ധിക്ക് കാരണം. റിപബ്ളിക്കന്‍ സെനറ്ററായ റാന്‍ഡ് പോളാണ് ഇത്തവണ ബില്ലിനെ എതിര്‍ത്തു രംഗത്തെത്തിയത്. ട്രംപിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ച് ജനുവരിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തതോടെ സര്‍ക്കാരിന് മൂന്നു ദിവസം പണമില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു.
ധനകാര്യ ബില്‍ പാസാകാത്തതിനെ തുടര്‍ന്നു അമേരിക്ക വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബജറ്റ് നിര്‍ദേശങ്ങള്‍ കോണ്‍ഗ്രസ് യഥാസമയം പാസാക്കാതെ വന്നതോടെയാണ് തുടര്‍ച്ചയായ രണ്ടാം മാസവും ഖജനാവ് പൂട്ടുന്ന സ്ഥിതിയിലേക്ക് എത്തിയത്. ജനുവരിയില്‍ ബില്‍ സെനറ്റില്‍ പാസാക്കാന്‍ കഴിയാതെ വന്നതോടെ ഫെഡറല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മൂന്നു ദിവസം സ്തംഭിച്ചിരുന്നു
കോണ്‍ഗ്രസിലെ ഒരേയൊരു സെനറ്ററിന്റെ എതിര്‍പ്പായിരുന്നു നിലവിലെ പ്രതിസന്ധിക്ക് കാരണം. റിപബ്ളിക്കന്‍ സെനറ്ററായ റാന്‍ഡ് പോളാണ് ഇത്തവണ ബില്ലിനെ എതിര്‍ത്തു രംഗത്തെത്തിയത്. ട്രംപിന്റെ കുടിയേറ്റ നയത്തില്‍ പ്രതിഷേധിച്ച് ജനുവരിയില്‍ ഡമോക്രാറ്റിക് പാര്‍ട്ടി സെനറ്റില്‍ സാമ്പത്തിക ബില്ലിനെതിരെ വോട്ട് ചെയ്തതോടെ സര്‍ക്കാരിന് മൂന്നു ദിവസം പണമില്ലാതെ പ്രവര്‍ത്തിക്കേണ്ടി വന്നിരുന്നു.