ആപ്പ്ജില്ല

സന്ദർശകരുടെ അശ്രദ്ധ; 800 വർഷം പഴക്കമുള്ള ശവപ്പെട്ടിക്ക് ക്ഷതമേറ്റു

സന്ദർശകരെ നിരോധിച്ച് കൊണ്ട് ശവപ്പെട്ടിക്ക് ചുറ്റും സുരക്ഷാവലയങ്ങൾ തീർത്തിരുന്നുവെങ്കിലും അതു ഭേദിച്ചായിരുന്നു സന്ദർശകർ ഫോട്ടോ എടുത്തത്.

TNN 23 Aug 2017, 3:01 pm
എസെക്സിലെ പ്രിറ്റെൽവെൽ പ്രിയറി മ്യൂസിയത്തിൽ പ്രദർശിപ്പിച്ച 800 വർഷം പഴക്കമുള്ളതായി കരുതപ്പെടുന്ന കരിങ്കൽ ശവപ്പെട്ടിക്ക് ക്ഷതമേറ്റെന്ന വാർത്തയാണ് ബ്രിട്ടനിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. കാലപ്പഴക്കമേറിയ ശവപ്പെട്ടിയിൽ കുട്ടിയെ ഇരുത്തി ഫോട്ടോ എടുക്കാൻ ശ്രമിച്ചതാണ് ക്ഷതമേൽക്കാനുള്ള കാരണമായി ചൂണ്ടികാണിക്കുന്നത്. സന്ദർശകരെ നിരോധിച്ച് കൊണ്ട് ശവപ്പെട്ടിക്ക് ചുറ്റും സുരക്ഷാവലയങ്ങൾ തീർത്തിരുന്നുവെങ്കിലും അതു ഭേദിച്ചായിരുന്നു സന്ദർശകർ ഫോട്ടോ എടുത്തത്.
Samayam Malayalam ancient coffin breaks as child put in it at southend museum
സന്ദർശകരുടെ അശ്രദ്ധ; 800 വർഷം പഴക്കമുള്ള ശവപ്പെട്ടിക്ക് ക്ഷതമേറ്റു



കാലങ്ങളായി കേടുപാടുകൾ ഒന്നും സംഭവിക്കാതെ പരിപാലിച്ചിരുന്ന ശവപ്പെട്ടിക്ക് ക്ഷതം സംഭവിച്ചതിൽ മ്യൂസിയം ജീവനക്കാരും അസ്വസ്ഥരാണ്. ശവപ്പെട്ടിക്ക് ക്ഷതമേറ്റ കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്താതെയായിരുന്നു സന്ദർശകർ കടന്നു കളഞ്ഞത്. സമീപത്തായി സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ജീവനക്കാർക്ക് കാര്യം വ്യക്തമായത്.



ചരിത്ര പ്രാധാന്യമുള്ള ഒരു ഋഷിവര്യന്‍റെതെന്നു പറയപ്പെടുന്ന ഈ ശവപ്പെട്ടി 1920 ലാണ് പുരാവസ്തുഗവേഷകർ കണ്ടെടുക്കുന്നത്. തുടർന്ന് പ്രിറ്റെൽവെൽ പ്രിയറി മ്യൂസിയത്തിൽ പ്രദർശനത്തിന് എത്തിക്കുകയായിരുന്നു. 800 വർഷങ്ങളായി കേടുപാടുകൾ സംഭവിക്കാതെ പരിപാലിച്ച ശവപ്പെട്ടിയാണ് സന്ദർശകരുടെ അശ്രദ്ധമായ ഇടപെടൽ മൂലം ക്ഷതമേറ്റിരിക്കുന്നത്.



ശവപ്പെട്ടി പൂർവ്വ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് മ്യൂസിയം ജീവനക്കാർ. ഇതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും ജനങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Ancient coffin breaks as child put in it at Southend museum

A "historically unique" 800-year-old stone coffin was damaged when visitors to a museum put a child inside it.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്