ആപ്പ്ജില്ല

മഹാത്മാഗാന്ധിയുടെ കൊച്ചുമകൾക്ക് ശിക്ഷയുടൻ; 830,000 ഡോളറിൻ്റെ തട്ടിപ്പും വ്യാജ ഇടപാടുകളും, കുറ്റക്കാരിയെന്ന് കോടതി

830,000 ഡോളറിൻ്റെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ഡർബൻ മജിസ്‌ട്രേറ്റ് കോടതി മഹാത്മാഗാന്ധിയുടെ കൊച്ചുമകൾ ആഷിഷ് ലത റാംഗോബിനെ കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഇവർക്കെതിരായ ശിക്ഷ കോടതി വിധിച്ചിട്ടില്ല

Samayam Malayalam 20 Oct 2020, 5:23 pm
ജോഹന്നാസ്ബർഗ്: തട്ടിപ്പ് കേസിൽ മഹാത്മാഗാന്ധിയുടെ കൊച്ചുമകൾ ആഷിഷ് ലത റാംഗോബിൻ കുറ്റക്കാരിയെന്ന് ദക്ഷിണാഫ്രിക്കൻ കോടതി. ബിസിനസ് പങ്കാളികളെ വഞ്ചിച്ച് 830,000 ഡോളറിൻ്റെ തട്ടിപ്പ് നടത്തിയെന്നാരോപിച്ചാണ് 45കാരിയായ ഇവരെ കോടതി ശിക്ഷിച്ചതെന്ന് ഇക്കോണിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Samayam Malayalam മഹാത്മാഗാന്ധിയും കൊച്ചുമകളും. Photo: wikipedia and Facebook
മഹാത്മാഗാന്ധിയും കൊച്ചുമകളും. Photo: wikipedia and Facebook


Also Read: സാമുവലിൻ്റെ കഴുത്തറുക്കും മുൻപ് നാല് വിദ്യാർഥികളും 'കൂലി' വാങ്ങി; അറസ്‌റ്റും നിയമ നടപടികളും ശക്തമാക്കി പോലീസ്

മോഷണം, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളാണ് റാംഗോബിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. ഇന്നലെ ഡർബൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായ ഇവർ കുറ്റക്കാരിയെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ പ്രഖ്യാപിക്കാനിരിക്കെ റാംഗോബിൻ ജാമ്യത്തിലിറങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

830,000 ഡോളറിൻ്റെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇവരുമായി ബിസിനസ് നടത്തിയിരുന്ന രണ്ടു പേരാണ് പോലീസിൽ പരാതി നൽകിയത്. സ്വകാര്യ തൊഴിൽ സംരഭക ഗ്രൂപ്പായ നെറ്റ്കെയറുമായുള്ള കേസാണ് റാംഗോബിന് തിരിച്ചടിയായത്. നെറ്റ്‌കെയറിന് ആവശ്യമായ സാധനങ്ങൾ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്‌ത് തരാമെന്നും അതിനുള്ള ടെണ്ടർ കൈവശമുണ്ടെന്നും അവകാശപ്പെട്ട് ഇവർ 831,380 ഡോളറിൻ്റെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. നെറ്റ്കെയറുമാമായി ബന്ധപ്പെട്ട് ദക്ഷിണാഫ്രിക്ക ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന രണ്ട് ബിസിനസുകാരാണ് പരാതി നൽകിയത്.

Also Read: തോൽവി മുഖാമുഖം കാണുന്നു; നാടുവിടുമെന്ന് ആവർത്തിച്ച് ട്രംപ്

നിക്ഷേപകരെ വിശ്വസിപ്പിക്കാൻ വ്യാജ വോയ്‌സ് സന്ദേശങ്ങളും രേഖകളും റാംഗോബിൻ അയച്ചെന്ന് കണ്ടെത്തിയതായി അന്വേഷണ സംഘം പറഞ്ഞു. രണ്ട് ബിസിനസുകാരുമായി നടത്തിയ ഇടപെടലിലാണ് തട്ടിപ്പ് നടന്നത്. സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിലും കസ്‌റ്റംസ് തിരുവയുടെ പേരിലും പണമിടപാടുകൾ നടന്നുവെന്നും പരാതിക്കാർ വ്യക്തമാക്കുന്നുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്