മോസ്കോ: ഷോപ്പിങ് മാളിലുണ്ടായ തീപിടിത്തത്തിൽ 48 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ട 64 പേരെ കാണാതായെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നൂറോളം പേരെ രക്ഷപ്പെടുത്തി. നാലു നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നില പൂർണമായും കത്തി നശിച്ചു. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുണ്ട്.
മരിച്ചവരിൽ അധികവും മാളിനുള്ളിലെ തീയറ്ററിൽ ഉണ്ടായിരുന്നവരാണ്. കെമെറോവോയിലെ ഷോപ്പിങ് മാളിലാണ് കഴിഞ്ഞ രാത്രി തീ പിടിച്ചത്. തീയറിന്റെ മേൽക്കൂര തകർന്നു വീണത് അപകടത്തിന്റെ തീവ്രത കൂട്ടി. മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് ചാടിയവരുടെ നില ഗുരുതമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. തീപിടിത്തം ഉണ്ടായത് എങ്ങനെയാണെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
2003ൽ തുറന്ന വിൻ്റർ ചെറി ഷോപ്പിങ് മാളിന് 23000 സ്ക്വയർഫീറ്റ് വലുപ്പമാണുള്ളത്. റഷ്യൻ തലസ്ഥാനമായ മോസ്കോവിൽ നിന്നും ഏകദേശം 3600 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ കെമെറോവോ നഗരം.
മരിച്ചവരിൽ അധികവും മാളിനുള്ളിലെ തീയറ്ററിൽ ഉണ്ടായിരുന്നവരാണ്. കെമെറോവോയിലെ ഷോപ്പിങ് മാളിലാണ് കഴിഞ്ഞ രാത്രി തീ പിടിച്ചത്. തീയറിന്റെ മേൽക്കൂര തകർന്നു വീണത് അപകടത്തിന്റെ തീവ്രത കൂട്ടി. മുകളിലത്തെ നിലകളിൽ നിന്ന് താഴേക്ക് ചാടിയവരുടെ നില ഗുരുതമാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത. തീപിടിത്തം ഉണ്ടായത് എങ്ങനെയാണെന്ന് കണ്ടെത്താൻ ഇനിയും കഴിഞ്ഞിട്ടില്ല.
2003ൽ തുറന്ന വിൻ്റർ ചെറി ഷോപ്പിങ് മാളിന് 23000 സ്ക്വയർഫീറ്റ് വലുപ്പമാണുള്ളത്. റഷ്യൻ തലസ്ഥാനമായ മോസ്കോവിൽ നിന്നും ഏകദേശം 3600 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായ കെമെറോവോ നഗരം.