ആപ്പ്ജില്ല

വാക്സിൻ നിര്‍മ്മിച്ച് പൗരന്മാര്‍ക്ക് സൗജന്യമായി നല്‍കും; വാഗ്ദാനവുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്സിൻ ആഗോളതലത്തില്‍ തന്നെ പരിശോധനയുടെ മൂന്നാം ഘട്ടത്തിലേക്ക് എത്തുന്ന അഞ്ചിൽ ഒന്നാണ്.

Samayam Malayalam 18 Aug 2020, 10:25 pm
സിഡ്നി։ കൊറോണ വൈറസിനെതിരായ വാക്സിൻ നിര്‍മ്മിക്കുകയും പൗരന്മാര്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സകോട്ട് മോറിസണ്‍. ചൊവ്വാഴ്ചയാണ് ചരിത്രപരമായ തീരുമാനം ഓസ്ട്രേലിയൻ പ്രധാനമന്ത്രി അറിയിച്ചിരിക്കുന്നത്.
Samayam Malayalam ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ഓസ്ട്രേലിയൻ പ്രധാനമന്ത്രി


Also Read : കേരളത്തിൽ കൊവിഡ് മരണം 175 ആയി ഉയർന്നു; 1,65,564 ആളുകള്‍ നിരീക്ഷണത്തിൽ

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19 വാക്സിൻ സ്വീകരിക്കാൻ സ്വീഡിഷ്-ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ അസ്ട്രസെനെക്കയുമായി ഓസ്ട്രേലിയ ധാരണയിലെത്തിയതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു. ഈ വാക്സിൻ വിജയകരമാണെന്ന് തെളിയിക്കപ്പെടുകയാണെങ്കില്‍ അത് സ്വന്തമായി വികസിപ്പിക്കുന്നതിനും 25 ദശലക്ഷത്തോളം വരുന്ന ഓസ്ട്രേലിയൻ സ്വദേശികള്‍ക്ക് നല്‍‍കുമെന്നുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഓക്സ്ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിക്കുന്ന വാക്സിൻ ആഗോളതലത്തില്‍ തന്നെ പരിശോധനയുടെ മൂന്നാം ഘട്ടത്തിലേക്ക് എത്തുന്ന അഞ്ചിൽ ഒന്നാണ്. ഈ വർഷം അവസാനത്തോടെ ഫലങ്ങള്‍ ലഭിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്.

Also Read : 'മദ്യപിച്ച് ലെക്കുകെട്ട് തന്നെ കയറി പിടിച്ചു' സുശാന്തിന്റെ സഹോദരിക്കെതിരെ കടുത്ത ആരോപണവുമായി റിയ ചക്രബര്‍ത്തി

ഇത് ഓസ്ട്രേലിയയെ വച്ചുള്ള ആദ്യ ഇടപാടാണ്. ഇത്തരത്തില്‍ തങ്ങളുടെ സര്‍ക്കാര്‍ വാക്സിനുമായി ബന്ധപ്പെട്ട് നിരവധി ആളുകളുമായി സംസാരിച്ചിരുന്നുവെന്നും മോറിസൺ വ്യക്തമാക്കി. അതേസമയം, അമേരിക്കൻ മെഡിക്കൽ ടെക്‌നോളജി കമ്പനിയായ ബെക്‌ടൺ ഡിക്കിൻസണുമായി ഓസ്‌ട്രേലിയ 25 മില്യൺ ഡോളറിന്റെ കരാറിലും ഒപ്പിട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്