ധാക്ക: പാകിസ്ഥാനെതിരെ 1971ൽ നടന്ന യുദ്ധത്തിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ജമാ അത്ത് നേതാവിനെ ഇന്നലെ തൂക്കിലേറ്റി.ജമാ അത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവ് കൂടിയായിരുന്ന മിർ ക്വാസെം അലിയെയാണ് ഇന്നലെ തൂക്കിലേറ്റിയത്.
പ്രസിഡന്റിന് ദയാഹർജി നൽകിയിരുന്നെങ്കിലും അത് തള്ളിപ്പോയിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് ശിക്ഷ നടപ്പാക്കിയത്. തുടർന്ന് ജമാ അത്ത് പ്രവർത്തകർ ബംഗ്ളാദേശിൽ ബന്ദിന് ആഹ്വനം ചെയ്തു. പ്രധാനമന്ത്രി പ്രത്യേക ട്രൈബ്യുണലിന് രൂപം കൊടുത്ത ശേഷം തൂക്കിലേറ്റപ്പെടുന്ന ആറാമത്തെ ആളാണ് അലി. 2014ലാണ് അലിക്കു പ്രത്യേക ട്രൈബ്യുണൽ വധശിക്ഷ വിധിച്ചത്.
പ്രസിഡന്റിന് ദയാഹർജി നൽകിയിരുന്നെങ്കിലും അത് തള്ളിപ്പോയിരുന്നതിനാൽ കനത്ത സുരക്ഷയിലാണ് ശിക്ഷ നടപ്പാക്കിയത്. തുടർന്ന് ജമാ അത്ത് പ്രവർത്തകർ ബംഗ്ളാദേശിൽ ബന്ദിന് ആഹ്വനം ചെയ്തു. പ്രധാനമന്ത്രി പ്രത്യേക ട്രൈബ്യുണലിന് രൂപം കൊടുത്ത ശേഷം തൂക്കിലേറ്റപ്പെടുന്ന ആറാമത്തെ ആളാണ് അലി. 2014ലാണ് അലിക്കു പ്രത്യേക ട്രൈബ്യുണൽ വധശിക്ഷ വിധിച്ചത്.