ബെയ്ജിങ്: കൊവിഡ് 19 കേസുകള്‍ കുത്തനെ കുറഞ്ഞതോടെ ചൈനീസ് തലസ്ഥാനമായ ബെയ്ജിങിൽ ജനങ്ങൾ മാസ്ക് വെയ്ക്കേണ്ടതില്ലെന്ന് അധികൃതര്‍. കഴിഞ്ഞ 13 ദിവസമായി നഗരത്തിൽ പുതുതായി ഒരൊറ്റ പോസിറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നഗരത്തിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് നിര്‍ബന്ധമാക്കിയ നടപടി സര്‍ക്കാര്‍ പിൻവലിച്ചത്.
അതേസമയം, നിയന്ത്രണങ്ങള്‍ പിൻവലിച്ചെങ്കിലും ബീജിങിൽ വലിയൊരു ശതമാനം ആളുകളും വെള്ളിയാഴ്ച മാസ്ക് വെച്ചാണ് പുറത്തിറങ്ങിയതെന്ന് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാസ്ക് വെക്കുന്നത് കൂടുതൽ സുരക്ഷിതമാണെന്നും മറ്റുള്ളവര്‍ മാസ്ക് വെക്കുന്നതു കൊണ്ട് മാസ്ക് വെക്കാൻ സ്വയം നിര്‍ബന്ധിതരാകുകയാണെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്.
Also Read: രക്തം പുരണ്ട ഷർട്ട് കഴുകാൻ ശ്രമിച്ചു... സിയാദ് വധക്കേസ് പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചു; കോൺഗ്രസ് പങ്ക് വ്യക്തം; ഫോൺ കോളുകൾ പരിശോധിക്കണമെന്ന് സിപിഎം
"എനിക്ക് എപ്പോള്‍ വേണമെങ്കിലും മാസ്ക് അഴിച്ചു മാറ്റാം. പക്ഷെ ആളുകള്‍ അത് എന്തു കരുതുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. മാസ്ക് വെക്കാതെ പുറത്തിറങ്ങിയാൽ ആളുകള്‍ക്ക് എന്നെ പേടിയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു." 24കാരിയായ ഒരു യുവതി റോയിട്ടേഴ്സ് റിപ്പോര്‍ട്ടറോടു പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ബെയ്ജിങിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നതിന് ഇളവ് നല്‍കുന്നത്. രണ്ട് ഘട്ടമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനു ശേഷം നഗരത്തിൽ കൊവിഡ് കേസുകള്‍ ഏതാണ്ട് പൂര്‍ണമായി അവസാനിക്കുകയും ജനജീവിതം സാധാരണമട്ടിലാകുകയും ചെയ്തിട്ടുണ്ട്.
Also Read: ഇന്ത്യയുടെ കൊവാക്സിൻ ഈ വർഷം അവസാനം വന്നേക്കും: കേന്ദ്ര ആരോഗ്യമന്ത്രി
ആളുകള്‍ പൊതുസ്ഥലത്ത് നിര്‍ബന്ധമായും മാസ്ക് വെക്കണ്ടതില്ലെന്ന് ഏപ്രിൽ അവസാനത്തോടെ ബെയ്ജിങ് മുനിസിപ്പൽ സെൻ്റര്‍ ഫോര്‍ ഡിസീസ് കൺട്രോൾ ജനങ്ങളെ അറിയിച്ചിരുന്നെങ്കിലും നഗരത്തിലെ ഹോള്‍സെയിൽ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വൻതോതിൽ രോഗവ്യാപനം ഉണ്ടായതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി ചൈനയിൽ ഒരിടത്തും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ബന്ധിത വീട്ടുനിരീക്ഷണവും പൊതുസ്ഥലങ്ങളിലെ മാസ്കും ഉള്‍പ്പെടെ പ്രാദേശികാടിസ്ഥാനത്തിൽ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിൽ കൊവിഡ് 19 വ്യാപനം പിടിച്ചു കെട്ടാൻ സഹായിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.
അതേസമയം, നിയന്ത്രണങ്ങള്‍ പിൻവലിച്ചെങ്കിലും ബീജിങിൽ വലിയൊരു ശതമാനം ആളുകളും വെള്ളിയാഴ്ച മാസ്ക് വെച്ചാണ് പുറത്തിറങ്ങിയതെന്ന് വാര്‍ത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാസ്ക് വെക്കുന്നത് കൂടുതൽ സുരക്ഷിതമാണെന്നും മറ്റുള്ളവര്‍ മാസ്ക് വെക്കുന്നതു കൊണ്ട് മാസ്ക് വെക്കാൻ സ്വയം നിര്‍ബന്ധിതരാകുകയാണെന്നുമായിരുന്നു ചിലര്‍ പറഞ്ഞത്.
Also Read: രക്തം പുരണ്ട ഷർട്ട് കഴുകാൻ ശ്രമിച്ചു... സിയാദ് വധക്കേസ് പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചു; കോൺഗ്രസ് പങ്ക് വ്യക്തം; ഫോൺ കോളുകൾ പരിശോധിക്കണമെന്ന് സിപിഎം
"എനിക്ക് എപ്പോള്‍ വേണമെങ്കിലും മാസ്ക് അഴിച്ചു മാറ്റാം. പക്ഷെ ആളുകള്‍ അത് എന്തു കരുതുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. മാസ്ക് വെക്കാതെ പുറത്തിറങ്ങിയാൽ ആളുകള്‍ക്ക് എന്നെ പേടിയായിരിക്കുമെന്ന് എനിക്ക് തോന്നുന്നു." 24കാരിയായ ഒരു യുവതി റോയിട്ടേഴ്സ് റിപ്പോര്‍ട്ടറോടു പറഞ്ഞു.
ഇത് രണ്ടാം തവണയാണ് ബെയ്ജിങിൽ പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നതിന് ഇളവ് നല്‍കുന്നത്. രണ്ട് ഘട്ടമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിനു ശേഷം നഗരത്തിൽ കൊവിഡ് കേസുകള്‍ ഏതാണ്ട് പൂര്‍ണമായി അവസാനിക്കുകയും ജനജീവിതം സാധാരണമട്ടിലാകുകയും ചെയ്തിട്ടുണ്ട്.
Also Read: ഇന്ത്യയുടെ കൊവാക്സിൻ ഈ വർഷം അവസാനം വന്നേക്കും: കേന്ദ്ര ആരോഗ്യമന്ത്രി
ആളുകള്‍ പൊതുസ്ഥലത്ത് നിര്‍ബന്ധമായും മാസ്ക് വെക്കണ്ടതില്ലെന്ന് ഏപ്രിൽ അവസാനത്തോടെ ബെയ്ജിങ് മുനിസിപ്പൽ സെൻ്റര്‍ ഫോര്‍ ഡിസീസ് കൺട്രോൾ ജനങ്ങളെ അറിയിച്ചിരുന്നെങ്കിലും നഗരത്തിലെ ഹോള്‍സെയിൽ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് വൻതോതിൽ രോഗവ്യാപനം ഉണ്ടായതോടെ വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ അഞ്ച് ദിവസമായി ചൈനയിൽ ഒരിടത്തും പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നിര്‍ബന്ധിത വീട്ടുനിരീക്ഷണവും പൊതുസ്ഥലങ്ങളിലെ മാസ്കും ഉള്‍പ്പെടെ പ്രാദേശികാടിസ്ഥാനത്തിൽ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളാണ് ചൈനയിൽ കൊവിഡ് 19 വ്യാപനം പിടിച്ചു കെട്ടാൻ സഹായിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്.