ആപ്പ്ജില്ല

ബെയ്റൂട്ട് സ്ഫോടനം: മരണസംഖ്യ 100; 4,000ത്തിലധികം പേർക്ക് പരിക്ക്

ബെയ്‍റൂട്ട് തുറമുഖത്തിന് അടുത്തുള്ള സംഭരണശാലയില്‍ സ്ഫോടകശേഷിയുള്ള വസ്‍തുക്കള്‍ക്ക് തീപിടിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം. ഓഗസ്റ്റ് നാലിനായിരുന്നു രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്

Samayam Malayalam 5 Aug 2020, 11:29 am
ബെയ്റൂട്ട്։ ലെബനന്‍ തലസ്ഥാനമായ ബെയ്റൂട്ടിൽ ഉണ്ടായ സ്ഫോടനത്തിൽ മരണം 100 കടന്നു. നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായും 4,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ലണ്ടിനിലെ റെഡ്ക്രോസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. തുറമുഖത്തിനടുത്ത് സൂക്ഷിച്ചിരുന്ന അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നാണ് സർക്കാർ പറയുന്നത്.
Samayam Malayalam beirut blast in lebanon death toll latest news
ബെയ്റൂട്ട് സ്ഫോടനം: മരണസംഖ്യ 100; 4,000ത്തിലധികം പേർക്ക് പരിക്ക്


നഗരത്തിന്റെ തുറമുഖ പ്രദേശത്താണ് സ്ഫോടനമുണ്ടായത്. ആദ്യ സ്ഫോടനത്തിന് പിന്നാല തുടര്‍സ്ഫോടനങ്ങള്‍ ഉണ്ടാകുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തിൽ ദൂരെയുള്ള നിരവധി കെട്ടിടങ്ങളുടെ ഉൾപ്പെടെയുള്ള ചില്ലുകൾ തകരുകയായിരുന്നു. സ്ഫോടന വാർത്ത പുറത്ത് വന്നതിനു പിന്നാലെ അക്രമണമാണെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ആഭ്യന്തര സുരക്ഷാ സേന ഇത് തള്ളി രംഗത്തെത്തുകയായിരുന്നു.

Also Read: കൂണ്‍ മേഘം, ബാല്‍ക്കണികള്‍ തൂത്തെറിഞ്ഞ പ്രകമ്പനം, 'ആണവസ്ഫോടനം'പോലെ ബെയ്റൂട്ട്

ബെയ്‍റൂട്ട് തുറമുഖത്തിന് അടുത്തുള്ള സംഭരണശാലയില്‍ സ്ഫോടകശേഷിയുള്ള വസ്‍തുക്കള്‍ക്ക് തീപിടിച്ചതാണ് പൊട്ടിത്തെറിക്ക് കാരണം, ഏതെങ്കിലും തരത്തിലുള്ള ആക്രമണമല്ല ഉണ്ടായതെന്ന് ലെബനന്‍ ആഭ്യന്തരസുരക്ഷാ സേന തലവനാണ് വ്യക്തമാക്കിയത്.

2750 ടൺ അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചതെന്നാണ് ലെബനീസ് പ്രസിഡന്‍റിനെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മതിയായ സുരക്ഷയില്ലാതെയാണ് അമോണിയം നൈട്രേറ്റ് ആറ് വർഷമായി സൂക്ഷിച്ചിരുന്നതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ലെബനൻ സർക്കാർ വ്യക്തമാക്കി. അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ച സർക്കാർ ബെയ്റൂട്ടിൽ രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Also Read: ലെബനന്‍ ഒരു തീക്കൊള്ളിയാണ്, ഇപ്പോള്‍ ബെയ്‍റൂട്ട് ഒരു നരകവും

അതേസമയം ബെയ്റൂട്ടിലുണ്ടായത് ആക്രമണമാണെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് പ്രതികരിച്ചത്. 2005ല്‍ മുൻ പ്രധാനമന്ത്രി റാഫിക് ഹരീരിയെ കൊലപ്പെടുത്തിയ കേസിലെ വിധി വരാനിരിക്കെയാണ് രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായിരിക്കുന്നത്

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്