ആപ്പ്ജില്ല

ആയിരം കൊക്കുകളെ സ്വപ്‍നം കണ്ട സഡാക്കോ

മരണത്തെ തോൽപ്പിക്കാൻ കടലാസുകൊണ്ട് 100 കൊക്കുകളെ ഉണ്ടാക്കാൻ....

TNN 7 Jan 2018, 12:28 pm
മനസിലുള്ള ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ആയിരം കടലാസ് കൊക്കുകളെ ഉണ്ടാക്കിയാല്‍ മതിയെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. രക്താര്‍ബുദത്തെ തോല്‍പ്പിക്കാന്‍ ആയിരം കൊറ്റികളെ നിര്‍മ്മിക്കാനായിരുന്നു 13 വയസുകാരി സഡാക്കോയുടെ ശ്രമം. 644 കടലാസ് കൊറ്റികള്‍ എത്തിയപ്പോഴേക്കും മരണം അവളെ വന്നുവിളിച്ചു. ഇന്നല്ല, 1955 ഒക്ടോബര്‍ 25ന്.
Samayam Malayalam birth date of sadako sasaki japan girl made paper cranes
ആയിരം കൊക്കുകളെ സ്വപ്‍നം കണ്ട സഡാക്കോ


സഡാക്കോയ്‍ക്കുവേണ്ടി അവളുടെ സുഹൃത്തുക്കള്‍ 1000 കൊറ്റികളെ തികച്ചു. അവളുടെ ശരീരത്തിനൊപ്പം അടക്കം ചെയ്‍തു. പിന്നീട് ലോകം, അവളെക്കുറിച്ചെന്നപോലെ അവളുടെ കൊറ്റികളെ ഓര്‍ത്ത് വിതുമ്പി. കാരണം, ലോകത്തിന് ആകെയും ഒരു പാഠമായിരുന്നു അവളുടെ ജീവിതം.

ജപ്പാനിലെ ഹിരോഷിമയില്‍ അമേരിക്ക വീഴ്ത്തിയ അണുബോംബ് ആണ് സഡാക്കോ സസാക്കി എന്ന കൊച്ചുപെണ്‍കുട്ടിക്ക് ലുക്കീമിയ അസുഖം നല്‍കിയത്. സ്വന്തം ജനനവും മരണവും അവളല്ല തീരുമാനിച്ചത്. പക്ഷേ, അവളുടെ വിധി യുദ്ധക്കൊതിയന്മാരായ രാഷ്ട്രങ്ങള്‍ തീരുമാനിച്ചു.


സഡാകോ സസാക്കിയുടെ ഫോട്ടോ - Agencies

ജനുവരി ഏഴിന് അവളുടെ പിറന്നാളാണ്. 1943ല്‍ ആണ് സഡാക്കോ ജനിച്ചത്. അവള്‍ കുഞ്ഞായിരുന്ന കാലത്ത് ഹിരോഷിമയില്‍ അണുബോംബ് വീണു. അത് അവള്‍ അതിജീവിച്ചു. 1954ല്‍ അവളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങി. അസുഖം അവളിലേക്ക് പടര്‍ന്നു.

സഡാക്കോ മറ്റൊരു ഹിബാകുഷ ആയി. അണുബോംബ് വിതച്ച രോഗങ്ങളിലും ദുരിതങ്ങളിലും അകപ്പെട്ടുപോയവരെ ജപ്പാന്‍ ജനത വിളിച്ചിരുന്ന പേരാണ് ഹിബാകുഷ.


സഡാക്കോയുടെ പ്രതിമ

അസുഖം മൂര്‍ച്ഛിച്ച് ആശുപത്രി കിടക്കയില്‍ എത്തിയപ്പോഴാണ് അവളോട് കൂട്ടുകാര്‍ കടലാസ് കൊറ്റികളെക്കുറിച്ച് പറഞ്ഞത്. കിടക്കയില്‍വച്ച് അവള്‍ കൊറ്റികളെ നിര്‍മ്മിച്ചു. കടലാസുകള്‍ തികയാതെ വന്നപ്പോള്‍ കൂട്ടുകാര്‍ സഹായിച്ചു. ജീവിക്കാനുള്ള കൊതിയായിരുന്നു അവള്‍ക്ക് കൊറ്റികള്‍.

കൊക്കുകളുടെ എണ്ണം 644 തികഞ്ഞദിവസം, പന്ത്രാണ്ടാം വയസില്‍ അവള്‍ ലോകത്തോട് വിടപറഞ്ഞു. രണ്ടാംലോക മഹായുദ്ധംകണ്ട ഏറ്റവും പൈശാചികമായ അണുബോംബ് വര്‍ഷം കവര്‍ന്നെടുത്ത മറ്റൊരു ജീവന്‍കൂടിയായി സഡാക്കോ സസാക്കി എന്ന പേര്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്