അതിമാരക ശേഷിയുള്ള പുതിയ രോഗബാധ ആഫ്രിക്കന്‍ രാജ്യങ്ങളെ ഭീതിയിലാഴ്ത്തുന്നു. ഉഗാണ്ടയിലും സുഡാനിലുമായി പടരുന്ന ക്രിമിയന്‍-കോംഗോ ഹിമറജിക് പനി (സി.സി.എച്ച്.എഫ്)ഇതിനകം നാലുപേരുടെ ജീവനെടുത്തു . ഉഗാണ്ട ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ഉഗാണ്ടയില്‍ മാത്രം 60ഒാളം പേരിലാണ് രോഗം സംശയിക്കുന്നത്. വൈറസ് ബാധയേറ്റവരില്‍ 40 ശതമാനവും മരണത്തിന് കീഴടങ്ങുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ചെള്ളിൻ്റെ കടിയേറ്റാണ് രോഗം ഉണ്ടാകുന്നത്. രോഗബാധിതരില്‍നിന്ന് പടരാനുള്ള സാധ്യതയും ഏറെയാണ്. നേരിട്ടുള്ള ഇടപഴകലിനു പുറമെ ശരീരത്തില്‍നിന്നുള്ള സ്രവങ്ങള്‍, രക്തം എന്നിവവഴിയും പടരാം. നിലവില്‍ ഇതിന് കുത്തിവെപ്പ് കണ്ടെത്തിയിട്ടില്ല.
ഉഗാണ്ടയില്‍ മാത്രം 60ഒാളം പേരിലാണ് രോഗം സംശയിക്കുന്നത്. വൈറസ് ബാധയേറ്റവരില്‍ 40 ശതമാനവും മരണത്തിന് കീഴടങ്ങുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ചെള്ളിൻ്റെ കടിയേറ്റാണ് രോഗം ഉണ്ടാകുന്നത്. രോഗബാധിതരില്‍നിന്ന് പടരാനുള്ള സാധ്യതയും ഏറെയാണ്. നേരിട്ടുള്ള ഇടപഴകലിനു പുറമെ ശരീരത്തില്‍നിന്നുള്ള സ്രവങ്ങള്‍, രക്തം എന്നിവവഴിയും പടരാം. നിലവില്‍ ഇതിന് കുത്തിവെപ്പ് കണ്ടെത്തിയിട്ടില്ല.