ലാപാസ്: പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷത്തിനിടെ ബോളീവിയിൽ മേയർക്ക് നേരെ അതിക്രമം. മേയറുടെ മുടി മുറിച്ച അക്രമികൾ അവരെ തെരിവിലൂടെ വലിച്ചിഴയ്ക്കുകയും മുടിയിൽ ചുവന്ന പെയിൻ്റ് ഒഴിക്കുകയും ചെയ്തു. ഗവേണിംഗ് പാർട്ടിയുടെ മേയറായ പട്രീഷ്യ ആർസിന് നേർക്കാണ് പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. മധ്യ ബൊളീവിയിലെ കൊച്ചബാംബ പ്രവിശ്യയിലെ വിന്റോ എന്ന പട്ടണത്തിലാണ് സംഘർഷമുണ്ടായത്.
മുഖം മൂടി ധരിച്ച ഒരു സംഘമാളുകളാണ് മേയറെ ആക്രമിക്കാൻ മുന്നിൽ നിന്നത്. തലയിലൂടെ പെയിൻ്റ് ഒഴിച്ച ശേഷം മേയറുടെ മുടി മുറിച്ചു. തുടർന്ന് നഗ്ന പാദയായി തെരുവിലൂടെ നടത്തിക്കുകയും കൊലപാതകി എന്ന് വിളിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയത്. അക്രമികളിൽ നിന്നും മോചിപ്പിച്ച ട്രീഷ്യ ആർസിനെ ഒരു പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോലീസ് മാറ്റി.
ആർസിനോട് രാജിവെച്ച് ഒഴിയണമെന്ന് അക്രമികൾ ആവശ്യപ്പെട്ടു. രാജിക്കത്തിൽ ബലമായി ഒപ്പ് ഇടിയിക്കാൻ ശ്രമം നടന്നു. ഇതിനിടെ മേയറുടെ ഓഫീസ് അക്രമികൾ അടിച്ചു തകർത്തു. ആർസ് പ്രസിഡൻ്റിനൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
ഒക്ടോബർ 20ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ തുടർന്നാണ് ബൊളീവിയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തമായത്. ഇതുവരെ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ല. പോലീസിൻ്റെ നിയന്ത്രണങ്ങൾ അക്രമികൾക്ക് തള്ളിക്കളയുകയാണ്.
മുഖം മൂടി ധരിച്ച ഒരു സംഘമാളുകളാണ് മേയറെ ആക്രമിക്കാൻ മുന്നിൽ നിന്നത്. തലയിലൂടെ പെയിൻ്റ് ഒഴിച്ച ശേഷം മേയറുടെ മുടി മുറിച്ചു. തുടർന്ന് നഗ്ന പാദയായി തെരുവിലൂടെ നടത്തിക്കുകയും കൊലപാതകി എന്ന് വിളിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷമാണ് പോലീസ് സ്ഥലത്ത് എത്തിയത്. അക്രമികളിൽ നിന്നും മോചിപ്പിച്ച ട്രീഷ്യ ആർസിനെ ഒരു പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലേക്ക് പോലീസ് മാറ്റി.
ആർസിനോട് രാജിവെച്ച് ഒഴിയണമെന്ന് അക്രമികൾ ആവശ്യപ്പെട്ടു. രാജിക്കത്തിൽ ബലമായി ഒപ്പ് ഇടിയിക്കാൻ ശ്രമം നടന്നു. ഇതിനിടെ മേയറുടെ ഓഫീസ് അക്രമികൾ അടിച്ചു തകർത്തു. ആർസ് പ്രസിഡൻ്റിനൊപ്പമുള്ളവരെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
ഒക്ടോബർ 20ന് നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിനെ തുടർന്നാണ് ബൊളീവിയിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തമായത്. ഇതുവരെ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് വിവരം. പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ല. പോലീസിൻ്റെ നിയന്ത്രണങ്ങൾ അക്രമികൾക്ക് തള്ളിക്കളയുകയാണ്.