ബ്രസീലിലെ ഫ്രാങ്ക്ളിൻ ഡാ സിൽവ സാംപോളി എന്ന ഇരുപത്തിയൊന്നുകാരി മസ്തിഷ്ക മരണം സംഭവിച്ചപ്പോഴും ഉദരത്തിൽ രണ്ട് ജീവൻ തുടിക്കുന്നുവെന്ന കാര്യമറിഞ്ഞിരുന്നില്ല. ഒരു സ്ത്രീയുടെ ജീവിതം ധന്യമാകുന്നത് അവൾ ഒരമ്മയായി എന്നറിയുന്ന നിമിഷത്തിലാണ്. ആ സന്തോഷ വാർത്ത അറിയാതെയായിരുന്നു മസ്തിഷ്ക മരണം സംഭവിച്ചത്. അങ്ങനെ ഫ്രാങ്കിളിന്‍റെ ഗർഭക്കാലം ആശുപത്രി കിടക്കയിൽ നിർജീവാനസ്ഥയിൽ കടന്നുപോവുകയും ചെയ്തു. വൈദ്യശാസ്ത്രത്തിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് മസ്തിഷ്ക മരണം നടന്ന ഒരാളുടെ ജീവൻ നിലനിർത്തി കുട്ടികളെ ജീവനോടെ പുറത്തെടുക്കുന്നത്.
കഴിഞ്ഞ ഓക്ടോബറിലാണ് ഫ്രാങ്കിളിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആഴ്ചകൾ മാത്രം പ്രായമുള്ള രണ്ട് ജീവന്‍റെ തുടിപ്പ് കണ്ടെത്തി. ഏതുവിധേനയും കുഞ്ഞിന്‍റെ ജീവൻ നിലനിർത്തണമെന്ന് ഡോക്ടർമാർ തീരുമാനിച്ചു. തുടർന്ന് ഫ്രാങ്ക്ളിനെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്താൽ മാസങ്ങളോളമാണ് ഫ്രാങ്ക്ളിന്‍റെ ജീവൻ നിലനിർത്തിയത്. ഈ ദുരവസ്ഥയറിഞ്ഞ് ബ്രസീലിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് വേണ്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പണവും എത്തി തുടങ്ങി. ഒരു രാജ്യം മുഴുവനുമായിരുന്നു കുഞ്ഞുങ്ങളുടെ ജനനത്തിനായി കാത്തിരുന്നത്.
ഒടുവിൽ ഫ്രാങ്ക്ളിൻ ഒരാൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകി. മാസം തികയാതെ പിറന്നതിനാൽ കുറച്ച് നാൾ കുഞ്ഞുങ്ങൾക്ക് ഇൻകുബേറ്ററിൽ കഴിയേണ്ടി വന്നു. ഫ്രാങ്ക്ളിന്‍റെ മാതാപിതാക്കളുടെ സംരക്ഷത്തിലാണ് കുട്ടികളിപ്പോൾ. വിക്ടോറിയ എന്നും അസാപ്പ് എന്നുമാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന പേര്. പാദിൽഹയാണ് ഫ്രാങ്ക്ളിന്‍റെ ഭർത്താവ്. രണ്ട് വയസുള്ള മറ്റൊരു കുട്ടി കൂടിയുണ്ട് ഈ ദമ്പതികൾക്ക്. ഫ്രാങ്ക്ളിൻ തന്‍റെ കുഞ്ഞോമനകളെ കാണാൻ കണ്ണൊന്ന് തുറക്കുമെന്നുള്ള പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് കുടുംബം.
Brain-dead woman kept alive for months so she could deliver twins
A brain-dead Brazilian woman, pregnant with twins, was kept alive for 123 days — the longest time ever — so she could deliver her babies.
കഴിഞ്ഞ ഓക്ടോബറിലാണ് ഫ്രാങ്കിളിന് മസ്തിഷ്ക മരണം സംഭവിച്ചത്. ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ആഴ്ചകൾ മാത്രം പ്രായമുള്ള രണ്ട് ജീവന്‍റെ തുടിപ്പ് കണ്ടെത്തി. ഏതുവിധേനയും കുഞ്ഞിന്‍റെ ജീവൻ നിലനിർത്തണമെന്ന് ഡോക്ടർമാർ തീരുമാനിച്ചു. തുടർന്ന് ഫ്രാങ്ക്ളിനെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വെന്‍റിലേറ്ററിന്‍റെ സഹായത്താൽ മാസങ്ങളോളമാണ് ഫ്രാങ്ക്ളിന്‍റെ ജീവൻ നിലനിർത്തിയത്. ഈ ദുരവസ്ഥയറിഞ്ഞ് ബ്രസീലിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് വേണ്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും പണവും എത്തി തുടങ്ങി. ഒരു രാജ്യം മുഴുവനുമായിരുന്നു കുഞ്ഞുങ്ങളുടെ ജനനത്തിനായി കാത്തിരുന്നത്.
ഒടുവിൽ ഫ്രാങ്ക്ളിൻ ഒരാൺകുട്ടിക്കും പെൺകുട്ടിക്കും ജന്മം നൽകി. മാസം തികയാതെ പിറന്നതിനാൽ കുറച്ച് നാൾ കുഞ്ഞുങ്ങൾക്ക് ഇൻകുബേറ്ററിൽ കഴിയേണ്ടി വന്നു. ഫ്രാങ്ക്ളിന്‍റെ മാതാപിതാക്കളുടെ സംരക്ഷത്തിലാണ് കുട്ടികളിപ്പോൾ. വിക്ടോറിയ എന്നും അസാപ്പ് എന്നുമാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന പേര്. പാദിൽഹയാണ് ഫ്രാങ്ക്ളിന്‍റെ ഭർത്താവ്. രണ്ട് വയസുള്ള മറ്റൊരു കുട്ടി കൂടിയുണ്ട് ഈ ദമ്പതികൾക്ക്. ഫ്രാങ്ക്ളിൻ തന്‍റെ കുഞ്ഞോമനകളെ കാണാൻ കണ്ണൊന്ന് തുറക്കുമെന്നുള്ള പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് കുടുംബം.
Brain-dead woman kept alive for months so she could deliver twins
A brain-dead Brazilian woman, pregnant with twins, was kept alive for 123 days — the longest time ever — so she could deliver her babies.