കറാച്ചി: വിവാഹത്തിന് മുൻപ് സംസാരിച്ച വധൂവരന്മാരെ അമ്മാവൻ വെടിവെച്ചു കൊന്നു. പാകിസ്ഥാനിലെ സിന്ധിലാണ് ദാരുണ സംഭവമുണ്ടായത്. നഗരത്തിൽ വെച്ച് കണ്ടുമുട്ടിയ നസീറന്‍ പ്രതിശ്രുത വരൻ ഷാഹിദും തമ്മിൽ സംസാരിക്കുന്നത് കണ്ടാണ് പെൺകുട്ടിയുടെ അമ്മാവൻ വെടിവെച്ചത്.
സംഭവത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മാവന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. റാവൽപിണ്ടിയിൽ കഴിഞ്ഞ ദിവസം കുടുംബത്തിന്‍റെ സമ്മതമില്ലാതെ വിവാഹം ചെയ്ത യുവതിയെയും ഭർത്താവിനെയും സഹോദരൻ വെടിവെച്ചു കൊന്നിരുന്നു. ഒരു വർഷം പാകിസ്ഥാനിൽ 650 ദുരഭിമാന കൊലപാതകങ്ങൾ നടക്കുനന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.
സംഭവത്തിൽ പെൺകുട്ടിയുടെ രണ്ട് അമ്മാവന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. റാവൽപിണ്ടിയിൽ കഴിഞ്ഞ ദിവസം കുടുംബത്തിന്‍റെ സമ്മതമില്ലാതെ വിവാഹം ചെയ്ത യുവതിയെയും ഭർത്താവിനെയും സഹോദരൻ വെടിവെച്ചു കൊന്നിരുന്നു. ഒരു വർഷം പാകിസ്ഥാനിൽ 650 ദുരഭിമാന കൊലപാതകങ്ങൾ നടക്കുനന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.